KERALA

മാനന്തവാടി ടൗണില്‍ പരിഭ്രാന്തി പരത്തി കാട്ടാന; നിരോധനാജ്ഞ, മയക്കുവെടിവെക്കാൻ നിര്‍ദേശം

വെബ് ഡെസ്ക്

വയനാട്ടിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി പരത്തി കാട്ടാന. റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാനാണ് മാനന്തവാടി ടൗണില്‍ ഇറങ്ങിയത്. ആന ചുറ്റിക്കറങ്ങുന്ന സാഹചര്യത്തില്‍, മാനന്തവാടി ടൗണില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭ ഡിവിഷന്‍ 24, 25,26,27, ഇടവക പഞ്ചായത്ത് വാര്‍ഡ് 4,5,7 എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായി വനംമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ പുറത്തിറങ്ങാതെ നോക്കണമെന്നും സ്‌കൂളിലേക്ക്പുറപ്പെടാനിരുന്ന കുട്ടികള്‍ വീട്ടില്‍ തന്നെ തുടരണമെന്നും നിര്‍ദേശമുണ്ട്. ആളുകള്‍ കൂട്ടംകൂടുകയോ ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യരുത്. അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

മാനന്തവാടിക്കടുത്ത് പായോടാണ് ആദ്യം ആനയെത്തിയത്. പാല്‍ വിതരണത്തിന് എത്തിയവരാണ് ആനയെ ആദ്യം കണ്ടത്. പിന്നീട് ഇവിടെനിന്ന് മാറിയ ആന, ടൗണിലേക്ക് നീങ്ങുകയും കോടതിവളപ്പില്‍ കയറുകയും ചെയ്തു. നിലവില്‍ ന്യൂമാന്‍ കോളജിന് സമീപത്താണ് ആനയുള്ളത്. വാഹനങ്ങള്‍ക്ക് അടുത്തുകൂടി കടന്നുപോയെങ്കിലും ഇതുവരെ അക്രമാസക്തമായിട്ടില്ല.

രണ്ടാഴ്ച മുന്‍പ് കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബേലൂരില്‍നിന്ന് പിടികൂടിയ ആനയാണ് ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ആനയെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിട്ടിരുന്നു.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'