ELECTION 2023

കർണാടക തൂത്തുവാരി കോൺഗ്രസ്; വെറുപ്പിന്റെ ചന്തയടപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുൽ; തോൽവി സമ്മതിച്ച് ബിജെപി

വെബ് ഡെസ്ക്

വോട്ടെണ്ണൽ എട്ടു മണിയോടെ

കാത്തിരിപ്പിനൊടുവിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലമിന്ന്. വോട്ടെണ്ണൽ എട്ടു മണിക്ക് തുടങ്ങും. എട്ടുമണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും . ഒൻപത് മണിയോടെ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ ആദ്യ ഫല സൂചനകൾ ലഭ്യമാകും.

കാത്തിരിക്കൂ എന്ന് എച്ച് ഡി കുമാരസ്വാമി

''എക്‌സിറ്റ് പോളുകള്‍ വിശ്വസിക്കുന്നില്ല. ആരുമായും ജെഡിഎസ് ഇതു വരെ ചര്‍ച്ച നടത്തിയിട്ടില്ല. ആരും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. മൂന്നു മണിക്കൂര്‍ കാത്തിരിക്കൂ. എന്ത് സംഭവിക്കുമെന്ന് നോക്കാം.''

റെക്കോര്‍ഡ് പോളിങ്

കര്‍ണാടകാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഉണ്ടായത് റെക്കോര്‍ഡ് പോളിങ്. 73.19%വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 2018 ല്‍ 72.44 ശതമാനം ആയിരുന്നു പോളിങ്.

113 മാജിക് നമ്പര്‍

ആകെയുള്ളത് 224 മണ്ഡലങ്ങള്‍. കേവലഭൂരിപക്ഷത്തിനാവശ്യം 113 സീറ്റ്. തൂക്കു നിയമസഭയാകും സംസ്ഥാനത്തെന്നാണ് മിക്ക എക്‌സിറ്റ് പോളുകളുടെയും പ്രവചനം. കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമുണ്ടാകുമെന്നും പ്രവചിക്കുന്നു.

നിലവിലെ കക്ഷി നില

ബിജെപി -120

കോൺഗ്രസ്- 69

ജെഡിഎസ്- 32

മറ്റുള്ളവർ-1

ഒഴിവുള്ളത്-2

കൂറുമാറ്റത്തിന്‌റെ കര്‍ണാടക

2018 തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 104 സീറ്റുകളിലെ വിജയം. കോണ്‍ഗ്രസ്-80, ജെഡിഎസ്-37, മറ്റുള്ളവര്‍-3 എന്നതായിരുന്നു അന്ന് കക്ഷിനില. കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി അന്ന് ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും സംസ്ഥാനത്ത് ബിജെപിയേക്കാള്‍ വോട്ട് വിഹിതം കോണ്‍ഗ്രസിനായിരുന്നു.

കോണ്‍ഗ്രസ് ആത്മവിശ്വാസത്തില്‍

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഹ്ളാദ പ്രകടനത്തിനുള്ള ഒരുക്കങ്ങള്‍.

ആരാകും കർണാടകയുടെ 23 മത്തെ മുഖ്യമന്ത്രി ?

കർണാടക തിരഞ്ഞെടുക്കാൻ പോകുന്നത് 16ാം നിയമസഭയെ. ഇതുവരെ രണ്ടു സർക്കാരുകൾ മാത്രമാണ് കർണാടകയിൽ കാലാവധി തികച്ചത്

ആദ്യ ഫല സൂചനകൾ പുറത്ത്

ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ കർണാടകയിൽ ഇഞ്ചോടിഞ്ച്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

ആദ്യം പോസ്റ്റൽ വോട്ടുകൾ

പോസ്റ്റൽ വോട്ടുകൾക്ക് ശേഷം മുതിർന്ന പൗരന്മാരുടെ വോട്ടുകൾ എണ്ണും. ഇത്തവണ മുതിർന്ന പൗരന്മാർക്ക് വീടുകളിൽ ഇരുന്നു വോട്ടു ചെയ്യാനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്നു. 75 000 മുതിർന്ന പൗരന്മാരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.

പ്രാർഥനയിൽ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ

ഹുബ്ലിയിലെ അശോക നഗറിലുള്ള ആഞ്ജനേയ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ

ബസവരാജ്‌ ബൊമ്മെ

കർണാടകയിൽ ഇഞ്ചോടിഞ്ച്

പ്രമുഖർക്ക് മുന്നേറ്റം

വരുണയിൽ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നു

സവദി അത്താനിയിൽ മുന്നിൽ

ലക്ഷ്മൺ സവദി അത്താനിയിൽ ലീഡ് ചെയ്യുന്നു

ബെംഗളൂരുവിൽ നിരോധനാജ്ഞ

വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിരോധനാജ്ഞ

കനക്പുരയിൽ ഡി കെ ശിവകുമാർ മുന്നിൽ

കനക്പുരയിൽ ഡികെ ശിവകുമാർ ലീഡ് ചെയ്യുന്നു. മണ്ഡലത്തിൽ ബിജെപിയിലെ ആർ അശോക് പിന്നിൽ.

കുമാരസ്വാമി മുന്നിൽ

എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയിൽ ലീഡ് ചെയ്യുന്നു.

ബൊമ്മെയ്ക്ക് ലീഡ്

ഷിഗാവിൽ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ മുന്നിൽ

പ്രിയങ്ക്‌ ഖാർഗെ മുന്നിൽ

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൽ ഖാർഗെയുടെ മകൻ പ്രിയങ്ക്‌ ഖാർഗെ ചിത്താപൂരിൽ മുന്നിൽ

നിഖിൽ കുമാരസ്വാമി പിന്നിൽ

എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി രാമനഗരയിൽ പിന്നിൽ

ഷെട്ടാർ പിന്നിൽ

കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ , ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ പിന്നിലായി.

കുമാരസ്വാമി പിന്നിൽ

ചന്നപട്ടണയിൽ എച്ച് ഡി കുമാരസ്വാമി പിന്നിൽ

കോൺഗ്രസ് 100 കടന്നു

ബെംഗളൂരു മേഖലയിൽ കോൺഗ്രസിന് മുന്നേറ്റം. 28 ൽ 16 സീറ്റിൽ മുന്നേറുന്നു.

ആറ് മേഖലയിൽ അഞ്ചിടങ്ങളിൽ കോൺഗ്രസ്

തീരദേശ കർണാടക മേഖല ഒഴികെ എല്ലാ മേഖലയിലും കോൺഗ്രസ്‌ മുന്നേറ്റം.

ആർ അശോക് പിന്നിൽ

കനക്‌പുരയിൽ ബിജെപി നേതാവ് ആർ അശോക് പിന്നിൽ. മണ്ഡലത്തിൽ ഡി കെ ശിവകുമാർ ലീഡ് ചെയ്യുന്നു

സി ടി രവി മുന്നിൽ

ചിക്കമഗളൂരുവിൽ സി ടി രവി ( ബിജെപി ) മുന്നേറുന്നു

കോൺഗ്രസിന് മുന്നേറ്റം

224 മണ്ഡലങ്ങളിലേയും ആദ്യ ഫലസൂചനകൾ പുറത്ത്. കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കോൺഗ്രസിന് മുൻതൂക്കം.

എട്ട് മന്ത്രിമാർ പിന്നിൽ

ബിജെപി മന്ത്രിസഭയിലെ എട്ട് മന്ത്രിമാർ പിന്നിൽ. പിന്നിലായ മന്ത്രിമാരിൽ 2018 ലെ സഖ്യ സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയിലേക്ക് ചാടിയവരാണ് ഏറെയും.

ജെഡിഎസ് അപ്രസക്തം

ആദ്യഫല സൂചനകൾ വരുമ്പോൾ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാകാതെ ജെഡിഎസ്. 25 സീറ്റിലാണ് ജനതാദൾ സെകുലർ ലീഡ് ചെയ്യുന്നത്. എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയിൽ പിന്നിൽ. ജെഡിഎസ് ശക്തിമേഖലയായ മൈസൂരു മേഖലയിൽ കോൺഗ്രസിന് മുന്നേറ്റം. 2004 ( 55 സീറ്റുകൾ )ന് ശേഷം നില മെച്ചപ്പെടുത്താതെ ജെഡിഎസ് .

കർണാടകയിൽ കോൺഗ്രസ് തരംഗം

കർണാടക നിയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ മേൽക്കൈ. ലീഡ് നില കേവല ഭൂരിപക്ഷം കടന്ന് മുന്നോട്ട്. ആറ് മേഖലകളിൽ അഞ്ച് ഇടങ്ങളിലും കോൺഗ്രസ് ആധിപത്യം. മുബൈ, ഹൈദരാബാദ്, മധ്യ, മൈസൂരു, ബെംഗളൂരു മേഖലകളിൽ നേട്ടമുണ്ടാക്കി കോൺഗ്രസ്. തീരദേശ കർണാടകയിൽ മാത്രമാണ് ബിജെപി മുന്നിൽ. എട്ട് മന്ത്രിമാർ പിന്നിട്ടു നിൽക്കുന്നു.

ബാഗ്ഗേപള്ളിയിൽ സിപിഎം മുന്നിൽ

ബാഗ്ഗേപള്ളിയിൽ സിപിഎം സ്ഥാനാർഥി അനിൽ കുമാർ ലീഡ് ചെയ്യുന്നു.

ബി വൈ വിജയേന്ദ്ര മുന്നിൽ

യെദ്യുരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര ശിക്കാരിപുരയിൽ മുന്നിൽ.

നഗര വോട്ടുകൾ കോൺഗ്രസിനൊപ്പം

നാഗരിക വോട്ടുകൾ കോൺഗ്രസിനെ തുണച്ചെന്ന് സൂചന . ബെംഗളൂരു മെട്രോ നഗരത്തിൽ കോൺഗ്രസ് ലീഡ്.

കരുത്തുകാട്ടി കോൺഗ്രസ്

ഹൈദരാബാദ്‌ കർണാടകയിൽ നേട്ടമുണ്ടാക്കി കോൺഗ്രസ്. 24 സീറ്റുകളിൽ ലീഡ്. മുംബൈ കർണാടക മേഖലയിലും കോൺഗ്രസ് മുന്നേറ്റം . 32 സീറ്റുകളിൽ ലീഡ്.

തീരദേശ മേഖലയിൽ മെച്ചപ്പെട്ട് കോൺഗ്രസ്

ബിജെപി കോട്ടയായ തീരദേശ കർണാടക മേഖലയിൽ നില മെച്ചപ്പെടുത്തി കോൺഗ്രസ്. ഏഴ് സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ മേഖലയിൽ കോൺഗ്രസ് നേടിയത് മൂന്ന് സീറ്റ്.

മധു ബംഗാരപ്പ മുന്നിൽ

സൊറബയിൽ മധു ബംഗാരപ്പ ( കോൺഗ്രസ് ) മുന്നിൽ സഹോദരൻ കുമാർ ബംഗാരപ്പ ( ബിജെപി ) മൂന്നാം സ്ഥാനത്ത്.

സിറ്റിങ് മണ്ഡലങ്ങളിലും പിന്നിലായി ആർ ആശോകും വി സോമണ്ണയും

ഡി കെ ശിവകുമാറിനെതിരെ കനക്പുരയിൽ മത്സരിക്കുന്ന ബിജെപി നേതാവ് ആർ അശോക് സിറ്റിങ് മണ്ഡലമായ പദ്മനാഭനഗറിലും പിന്നിൽ. സിദ്ധരാമയ്‌ക്കെതിരെ വരുണയിൽ മത്സരിക്കുന്ന മന്ത്രി വി സോമണ്ണ സിറ്റിങ് മണ്ഡലമായ ചാമ്‌രാജ്നഗറിലും പിന്നിൽ

ഷെട്ടാർ പിന്നിൽ തന്നെ

ഹുബ്ബള്ളി ധാർവാർഡ് സെൻട്രലിൽ ജഗദീഷ് ഷെട്ടാർ പിന്നിൽ തുടരുന്നു.

ജനാർദ്ദന റെഡ്ഡി മുന്നിൽ

ഗാലി ജനാർദ്ദന റെഡ്ഡി ഗംഗാവതിയിൽ മുന്നിൽ. ബിജെപി ബന്ധം പിരിഞ്ഞ റെഡ്ഡി കല്യാണ രാജ്യ പ്രഗതിപക്ഷ എന്ന സ്വന്തം പാർട്ടി രൂപീകരിച്ചാണ് ഇത്തവണ മത്സരിക്കുകയാണ്.

രാഹുൽ അജയ്യനെന്ന് കോൺഗ്രസ്

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന്  മകൻ

''ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഞങ്ങള്‍ എന്ത് ചെയ്യും. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകണം.'' സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ

ബാഗേപ്പള്ളിയിൽ കോൺഗ്രസ് മുന്നിൽ

ബാഗ്ഗേപ്പള്ളിയിൽ സിപിഎം മൂന്നാം സ്ഥാനത്ത്. കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി രണ്ടാം സ്ഥാനത്ത്.

നേട്ടമുണ്ടാക്കി സ്വതന്ത്രർ

കർണാടകയിൽ ആറ് മണ്ഡലങ്ങലങ്ങളിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നു.

കരുനീക്കം തുടങ്ങി കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ സർക്കാർ രൂപീകരണ നീക്കം തുടങ്ങി കോൺഗ്രസ്. വിജയമുറപ്പിച്ചവരോട് ബെംഗളൂരുവിലെത്താൻ കോൺഗ്രസ് നിർദേശിച്ചു. കോൺഗ്രസ് എംഎൽഎമാരെ സുരക്ഷിത ഇടത്തേക്ക് മാറ്റിയേക്കും.

പ്രതികരിക്കാതെ സിദ്ധരാമയ്യ

ട്രെൻഡുകൾ അനുകൂലമെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ധരാമയ്യ.

ആഘോഷം തുടങ്ങി കോൺഗ്രസ്

എഐസിസി ആസ്ഥാനത്ത് കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനം. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും പ്രവർത്തകരുടെ ആഘോഷം.

രണ്ടാം അങ്കത്തിലും വിയർത്ത് നിഖിൽ

ജെഡിഎസ് സ്ഥാനാർഥിയും എച്ച് ഡി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി രാമനഗരയിൽ 14,000 വോട്ടിന് പിന്നിൽ. കോൺഗ്രസിലെ ഇക്ബാൽ ഹുസ്സൈൻ മുന്നിൽ. 2018ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിന് ഇറങ്ങിയപ്പോൾ നിഖിൽ കുമാരസ്വാമി തോറ്റിരുന്നു. മാണ്ഡ്യ മണ്ഡലത്തിൽ സുമലതയോടായിരുന്നു പരാജയപ്പെട്ടത്.

'കന്നഡിഗർ മാറ്റം ആഗ്രഹിച്ചു'

ഭൂരിപക്ഷം കൂടുമെന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ''ഇനിയും റൗണ്ടുകൾ എണ്ണാനുണ്ട് . കോൺഗ്രസിന്റെ നേട്ടം 120 സീറ്റിന് മുകളിൽ പോകും. ബിജെപിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉള്ള വിധി. കന്നഡിഗർ മാറ്റം ആഗ്രഹിച്ചു . കോൺഗ്രസിന് അവർ വോട്ടു ചെയ്തു ''

മാറിയും മറിഞ്ഞും

35 മണ്ഡലങ്ങളിൽ ലീഡ് നില 1000 വോട്ടിൽ താഴെ

ബിജെപി മുക്ത ദക്ഷിണേന്ത്യ

തെക്കേ ഇന്ത്യയിൽ അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനമായ കർണാടകയും ബിജെപിയെ കൈവിട്ടു. ജെഡിഎസുമായി ചേർന്നാൽ പോലും സർക്കാരുണ്ടാക്കാനാകാത്ത വിധം മോശം പ്രകടനമാണ് ഇത്തവണ ബിജെപിയുടേത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിയുടെ എട്ടോളം മന്ത്രിമാരും പിന്നിലാണ്.

മോദി പ്രഭാവമില്ല

നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പ്രചാരണവും ഭരണവിരുദ്ധ വികാരത്തിൽ നിന്ന് ബിജെപിയെ രക്ഷിച്ചില്ല. 19 പ്രചാരണ റാലികളിലും നിരവധി റോഡ് ഷോകളിലുമാണ് മോദി നേരിട്ടെത്തിയത്. അമിത് ഷാ 16 റാലികളിലും 10 റോഡ് ഷോകളിലും പങ്കെടുത്തു. അദിത്യനാഥ് അടക്കം കർണാടകയിൽ ബിജെപിയുടെ പ്രചാരണത്തിനെത്തിയിരുന്നു.

ലിംഗായത്തുകൾ കോൺഗ്രസിനൊപ്പം

സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റവും കർണാടകയിൽ കോൺഗ്രസിന് തുണയായി. പരമ്പരാഗതമായി ബിജെപിക്കൊപ്പം നിന്ന ലിംഗായത്ത് വോട്ടുകൾ ഇത്തവണ കോൺഗ്രസിനെ തുണച്ചു. ലിംഗായത്ത് മേഖലകളിൽ ബിജെപിക്ക് തിരിച്ചടിയാണുണ്ടായത്.

30 വർഷത്തിന് ശേഷമാണ് ലിംഗായത്തുകൾ കോൺഗ്രസിനോടടുക്കുന്നത്. മുഖ്യമന്ത്രി ആയിരുന്ന വീരേന്ദ്ര പാട്ടീലിനെ രാജീവ് ഗാന്ധി മാറ്റിയതോടെ 1989 ലാണ് ലിംഗായത്തുകൾ കോൺഗ്രസിൽ നിന്ന് അകന്നത്.

സി ടി രവി പിന്നിൽ

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചിക്കമഗളൂരു മണ്ഡലത്തിൽ പിന്നിൽ.

ബജ്റംഗ് ബലിയും ബിജെപിയെ തുണച്ചില്ല

ബജ്റംഗ് ദൾ നിരോധന വിവാദം ഉയർത്തിക്കാട്ടിയാണ് പ്രചാരണത്തിന്റെ അവസാന ഘട്ടം ബിജെപി വോട്ട് തേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ജയ് ബജ്റംഗ് ബലി വിളിയുമായി പ്രചാരണ റാലികളിലെത്തി. വിവാദങ്ങൾക്ക് കന്നഡികർ ചെവികൊടുത്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്

പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ഡി കെ

കർണാടകാ കോൺഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷൻ ഡി കെ ശിവകുമാർ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കനക്പുരയിൽ 40,000ലേറെ വോട്ടിനാണ് ശിവകുമാർ മുന്നിട്ട് നിൽക്കുന്നത്.

ജഗദീഷ് ഷെട്ടാർ തോറ്റു

കോൺഗ്രസ് തരംഗത്തിനിടയിലും ജഗദീഷ് ഷെട്ടാറിന് തോൽവി. ഹുബ്ബള്ളി- ധൻവാഡ് സെൻട്രൽ മണ്ഡലത്തിൽ ബിജെപിയുടെ മഹേഷ് തേങ്കിനക്കിയാണ് ഷെട്ടാറിനെ തോൽപ്പിച്ചത്. സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഷെട്ടാർ കോൺഗ്രസ് പാളയത്തിലെത്തിയത്

തോല്‍വി സമ്മതിച്ച് ബിജെപി

കര്‍ണാടകയിലെ തോല്‍വി സമ്മതിച്ച് ബിജെപി. പ്രധാനമന്ത്രി അടക്കം പ്രചാരണത്തിന് ഇറങ്ങിയിട്ടും നേട്ടമുണ്ടാക്കാനായില്ലെന്ന് മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ. ഫലം പൂര്‍ണമായും വന്നുകഴിഞ്ഞാല്‍ പാളിച്ചകള്‍ പരിശോധിക്കുമെന്നും ബൊമ്മൈ.

ശ്രീരാമലു തോറ്റു

ബെല്ലാരി റൂറലിൽ ഗതാഗതമന്ത്രി ബി ശ്രീരാമലു തോറ്റു. കോൺഗ്രസിലെ ബി നാഗേന്ദ്രയ്ക്ക് ജയം

സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്

സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി കോൺഗ്രസ്. നിയമസഭാ കക്ഷി യോഗം നാളെ. എംഎൽഎമാർ ഇന്ന് തന്നെ ബെംഗളൂരുവിലെത്തും.

വികാരാധീനനായി ഡി കെ ശിവകുമാർ

ഡി കെ ശിവകുമാറോ സിദ്ധരാമയ്യയോ

സർക്കാർ ഉണ്ടാക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ കുറിച്ച് ചർച്ച തുടങ്ങി. നാളെ ചേരുന്ന എംഎൽഎമാരുടെ യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. മികച്ച ഭൂരിപക്ഷം ലഭിച്ചതിനാൽ മറ്റ് അന്തർനാടകങ്ങൾക്ക് കർണാടകയിൽ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെയും പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്ന് കേൾക്കുന്നത്.

നിഖിൽ കുമാരസ്വാമി തോറ്റു

എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി രാമനഗരയിൽ തോറ്റു.

'വെറുപ്പിന്റെ  ചന്തയടഞ്ഞു,  സ്നേഹത്തിന്റെ കട തുറന്നു'

കർണാടകയിൽ വെറുപ്പിന്റെ വ്യാപാരം അവസാനിപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ വിജയത്തിൽ പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിച്ച രാഹുൽ എല്ലാവർക്കും നന്ദിയുമറിയിച്ചു. ചങ്ങാത്ത മുതലാളിത്തത്തെ പാവപ്പെട്ടവരുടെ കരുത്ത് തോല്‍പ്പിച്ചതാണ് കർണാടകയിൽ കണ്ടത്. സ്‌നേഹത്തോടെ മനസ് തുറന്നാണ് ഈ പോരാട്ടം കോൺഗ്രസ് നയിച്ചത്. രാജ്യത്തിനിഷ്ടം സ്‌നേഹമെന്ന് കർണാടക തെളിയിച്ചെന്നും എഐസിസി ആസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിന് തയാർ'; ജഡ്ജിമാരുടെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

കോൺഗ്രസ്-സിപിഎം സഖ്യവും ബിജെപിയും മഹുവയെ തോൽപ്പിക്കുമോ?

'സ്വേച്ഛാധിപത്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കണം, സുപ്രീം കോടതിക്ക് നന്ദി'; ജയിൽമോചിതനായതിനു പിന്നാലെ കെജ്‌രിവാള്‍

IPL 2024|അഹമ്മദാബാദില്‍ 'ഡബിള്‍' സെഞ്ച്വറിയുമായി ഗുജറാത്ത് ടെറ്റന്‍സ്, ശകതം നേടി ഓപ്പണേഴ്‌സ് ഗില്ലും സുദര്‍ശനും

കെജ്‌രിവാൾ ജയിൽമോചിതൻ, പുറത്തിറങ്ങുന്നത് 50 ദിവസത്തിനുശേഷം; ആഹ്ളാദം പങ്കിട്ട് എഎപി പ്രവർത്തകർ