FOOTBALL

എഎഫ്സി കപ്പ്: അൻവർ അലിയുടെ ഇരട്ട ഗോളില്‍ മോഹൻ ബഗാന് ജയം

വെബ് ഡെസ്ക്

എഎഫ്സി കപ്പ് രണ്ടാം പ്രിലിമിനറി റൗണ്ടില്‍ നേപ്പാള്‍ ക്ലബ്ബായ മച്ചിന്ദ്ര എഫ്‌സിയെ പരാജയപ്പെടുത്തി മോഹന്‍ ബഗാന്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബഗാന്റെ ജയം. അന്‍വര്‍ അലിയുടെ ഇരട്ട ഗോളും ജേസന്‍ കമ്മിങ്‌സിന്റെ ഗോളുമാണ് ബഗാനെ ജയത്തിലേക്കെത്തിച്ചത്.

ആദ്യ മിനിറ്റില്‍ തന്നെ ഗോളവസരം സൃഷ്ടിച്ച് ബഗാന്‍ എതിരാളികളെ പിരിമുറുക്കത്തിലാക്കി. ആഷിഖ് കുരുണിയന്‍ തൊടുത്ത ഷോട്ട് എതിരാളികളുടെ ഗോള്‍ പോസ്റ്റിന് മുകളിലൂടെ കടന്നു പോയി. സഹലിന്റെ മികച്ച ഷോട്ട് മച്ചിന്ദ്രാ കീപ്പര്‍ സേവ് ചെയ്തു. ബഗാന്‍ ആക്രമണത്തില്‍ മുന്നിട്ടുനിന്നെങ്കിലും ആദ്യ ഗോള്‍ പിറക്കാന്‍ 39ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. അന്‍വര്‍ അലിയുടെ ഹെഡര്‍ ഗോളിലൂടെ ബഗാന്‍ മുന്നിലെത്തി.

77ാം മിനിറ്റിലായിരുന്നു മച്ചിന്ദ്രയുടെ ആശ്വാസ ഗോള്‍ പിറന്നത്

പിന്നാലെ ആഷിഖും മന്‍വീറും ഷോട്ടുകള്‍ തൊടുത്തെങ്കിലും മച്ചീന്ദ്രാ ഗോള്‍ കീപ്പര്‍ അത് തടഞ്ഞു. എന്നാല്‍ 59ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സിന്റെ ഗോളിലൂടെ ബഗാന്‍ ലീഡുയര്‍ത്തി. പന്തുമായി ബോക്‌സിലേക്ക് കുതിച്ചെത്തിയ താരം തടയാനെത്തിയ ഗോള്‍കീപ്പറെയും വെട്ടിച്ച് എതിരാളികളുടെ വലകുലുക്കി. 77ാം മിനിറ്റിലായിരുന്നു മച്ചിന്ദ്രയുടെ ആശ്വാസ ഗോള്‍ പിറന്നത്.

മെസോക്കെ ഓളുമോ ആണ് നേപ്പാള്‍ ക്ലബ്ബിന്റെ രക്ഷയ്‌ക്കെത്തിയത്. എന്നാല്‍ പിന്നീട് മച്ചിന്ദ്രയ്ക്ക് ഗോളുകളൊന്നും നേടാന്‍ സാധിച്ചില്ല. 86ാം മിനിറ്റില്‍ അന്‍വര്‍ അലി തന്റെ രണ്ടാം ഗോളിലൂടെ ബഗാന്റെ ജയം ഉറപ്പിച്ചു. ദിമിത്രിയുടെ ഫ്രീകിക്കില്‍ തലവച്ച് അന്‍വര്‍ അലി മനോഹരമായ ഒരു ഗോള്‍ കൂടി ബഗാന്റെ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും