FOOTBALL

10,000 സ്ത്രീകളുമായി കിടക്ക പങ്കിട്ടു; പുനർവിചാരണ ദിവസം കോടതിയെ 'ഞെട്ടിച്ചു' മെന്‍ഡി

വെബ് ഡെസ്ക്

ബലാത്സം​ഗ കേസിൽ വിചാരണ നേരിടുന്ന മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി 10,000 സ്ത്രീകളുമായി കിടക്ക പങ്കിട്ടുവെന്ന് സമ്മതിച്ചതായി കോടതി. പീഡനക്കേസിസിന്റെ പുനർവിചാരണ ദിവസം മെൻഡി ഇതു സംബന്ധിച്ചു മൊഴി നൽകിയതായാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ ആരോപണങ്ങൾ മെൻഡി നിഷേധിച്ചു.

2020 ഒക്ടോബറിൽ 24കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് താരം വിചാരണ നേരിടുന്നത്. ഇതിനു പുറമേ ബലാത്സംഗ ശ്രമത്തിന്റെ പേരില്‍ മറ്റൊരു കേസും മെന്‍ഡിയുടെ പേരിലുണ്ട്. ഈ വര്‍ഷം ആദ്യം ഇരു കേസുകളും കോടതി പരിഗണനയ്ക്ക് എടുത്തിരുന്നെങ്കിലും വിധി പറഞ്ഞിരുന്നില്ല. അന്ന് വിചാരണയ്ക്ക് ശേഷം മറ്റ് സ്ത്രീകൾ ആരോപിക്കുന്ന കുറ്റങ്ങളിൽ മെൻഡി നിരപരാധിയാണെന്ന് കണ്ടെത്തിയതായി ചെസ്റ്റർ ക്രൗൺ കോടതിയിലെ ജഡ്ജി അറിയിച്ചിരുന്നു. ജൂൺ 26ന് വീണ്ടും വാദം കേട്ടെങ്കിലും അന്നും വിധിയുണ്ടായില്ല.

എന്നാല്‍ ഈ വാദത്തിനിടെ താന്‍ ബന്ധപുലര്‍ത്തിയ സ്ത്രീകളുടെ വിവരങ്ങള്‍ മെന്‍ഡി വ്യക്തമാക്കിയെന്നും പതിനായിരത്തിലേറെ സ്ത്രീകളുമായി താരത്തിന് അവിഹിത ബന്ധമുണ്ടെന്ന് സമ്മതിച്ചെന്നുമാണ് കോടതി രേഖകളില്‍ പറയുന്നത്. ഇപ്പോൾ ഫ്രീ ഏജന്റായ മെൻഡി 2017ൽ ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിൽ നിന്നാണ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്. സിറ്റിക്കായി 75 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 2018ല്‍ ലോക കിരീടം നേടിയ ഫ്രഞ്ച് ടീമിലെയും അംഗമാണ്. നാല് ബലാത്സംഗ കുറ്റങ്ങളും ഒരു ബലാത്സംഗശ്രമവുമാണ് മെൻഡിക്കെതിരെയുള്ള കേസുകൾ.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍