IPL 2023

അഹമ്മദാബാദില്‍ മാനം തെളിഞ്ഞു; എങ്കിലും ഒഴിയാതെ മഴഭീഷണി

വെബ് ഡെസ്ക്

ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ സീസണ്‍ 16-ന്റെ ഫൈനല്‍ മഴയെത്തുടര്‍ന്ന് ഇന്നത്തേക്കു മാറ്റിയിരുന്നു. ഇന്നും മഴ ചതിച്ചാൽ എന്ത് ചെയ്യുമെന്ന ആശങ്കയിലായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ. എന്നാൽ പകൽ സമയത്തെ ഇതുവരെയുള്ള കാലാവസ്ഥ തെളിഞ്ഞതായതിനാൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മഴ വീണ്ടും കളിക്കില്ലെന്നാണ് പ്രതീക്ഷ. എന്നാല്‍ മഴഭീഷണി തീരെ ഒഴിഞ്ഞിട്ടുമില്ല. രാത്രിയില്‍ മഴപെയ്യാന്‍ മൂന്നു ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിസർവ് ദിനമായ ഇന്നും മഴ ചതിക്കുകയാണെങ്കിൽ ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ വിജയികളായി തിരഞ്ഞെടുക്കും. കിരീടം നേടി ഐപിഎല്ലിൽ നിന്നും വിരമിക്കാമെന്ന ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ആഗ്രഹം ഇതോടെ തകരുകയും ചെയ്യും.

ഇന്നലത്തേതിന് സമാനമായി വിജയികളെ കണ്ടെത്താൻ ഒരു ടി20 മത്സരത്തിന്റെ നിശ്ചിത സമയമായ നാലര മണിക്കൂറും അധികമായി മൂന്ന് മണിക്കൂറും ഇന്നും അനുവദിച്ചിട്ടുണ്ട്. കലാശപ്പോരാട്ടം കാണാൻ ഞായറാഴ്ച എത്തിച്ചേർന്നിരിക്കുന്ന ആരാധകർക്ക് അതേ ടിക്കറ്റുമായി തിങ്കളാഴ്ചയും മത്സരത്തിൽ പങ്കെടുക്കാമെന്ന് ഐപിഎൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

മുസ്‌ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?