SPORT

കാല്‍മുട്ടിന് പരുക്ക്; ആറ് മാസം വിശ്രമം, പാരീസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി രാജ്യത്തിൻ്റെ പ്രതീക്ഷയായ ശ്രീശങ്കർ

വെബ് ഡെസ്ക്

പാരീസ് ഒളിമ്പിക്‌സില്‍നിന്ന് പിന്മാറി മെഡല്‍ പ്രതീക്ഷയുള്ള മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍. ചൊവ്വാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റ ശ്രീശങ്കറിന് ശസ്ത്രക്രിയ ആവശ്യമായതോടെയാണ് പിന്മാറ്റം. ആറ് മാസത്തോളം വിശ്രമം ആവശ്യമാണെന്നും പിന്മാറുന്നെന്നും ശ്രീശങ്കര്‍ എക്‌സിലൂടെ പങ്കുവെച്ചു.

പാരീസ് ഒളിമ്പിക്‌സ് എന്ന തന്റെ സ്വപ്‌നം അവസാനിച്ചുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇതൊരു പേടിസ്വപ്‌നമായാണ് തോന്നുന്നത്. എന്നാല്‍ ഇതാണ് യാഥാര്‍ത്ഥ്യം. തിരിച്ചടി അതിജീവിക്കുമെന്നും തിരിച്ചുവരുമെന്നും ശ്രീശങ്കര്‍ പറഞ്ഞു.

''ചൊവ്വാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റു. പരിശോധനകള്‍ക്കൊടുവില്‍ ശസ്ത്രക്രിയ വേണമെന്ന തീരുമാനത്തിലെത്തി. എല്ലാ ദിവസവും ആരോഗ്യത്തോടെ എഴുന്നേറ്റ് ജീവിതത്തെ മികച്ച രൂപത്തില്‍ കാണുകയെന്നത് ഓരോ കായികതാരത്തിന്റെയും സ്വപ്‌നമാണ്. ഈ പരുക്ക് വരെ ഞാന്‍ ഇങ്ങനെയാണ് ജീവിച്ചത്. എന്നാല്‍ ജീവിതം വിചിത്രമായ തിരക്കഥ കൂടിയാണ്. ചില സമയങ്ങളില്‍ ഇവ അംഗീകരിക്കുവാനും മുന്നോട്ടുപോകാനും ധൈര്യം ആവശ്യമാണ്. അതാണ് ഞാന്‍ ചെയ്യുന്നത്,'' ശ്രീശങ്കര്‍ എഴുതി

താന്‍ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നു പുറത്ത് വരുമെന്നും അത് ഏറ്റവും മികച്ച രീതിയിലാകാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ആവശ്യമാണെന്നും ശ്രീശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 8.37 മീറ്റര്‍ ചാടിയതോടെയാണ് ജൂലൈയില്‍ നടക്കുന്ന പാരീസ് ഒളിംപിക്‌സിലേക്ക് ശ്രീശങ്കറിന് യോഗ്യത ലഭിക്കുന്നത്. ശ്രീശങ്കര്‍ പിന്മാറിയതോടെ ഇന്ത്യയുടെ ഒളിപിംക്‌സ് സ്വര്‍ണ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയാകുന്നത്.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

നടി പവിത്ര ജയറാമിന്റെ അപകട മരണം: മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും