TECHNOLOGY

ഉപയോഗം സുരക്ഷിതമല്ല; ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി

വെബ് ഡെസ്ക്

ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റുന്ന ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി. ഉപയോഗം സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാട്ടി ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് തീരുമാനം. ചാറ്റ് ജിപിടിക്കും അമേരിക്കൻ കമ്പനിയായ എഐക്കുമെതിരെ അന്വേഷണം ആരംഭിച്ചതായും ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. മാർച്ച് 20ന് റിപ്പോർട്ട് ചെയ്ത ഒരു ഡാറ്റാ ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചാറ്റ് ജിപിടിയുടെ ഉപയോഗം സുരക്ഷിതമല്ല എന്ന നിഗമനത്തിലെത്തുന്നതെന്നാണ് വിശദീകരണം. ചാറ്റ് ജിപിടി നിരോധിക്കുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ഇറ്റലി.

ഡാറ്റ പ്രോസസ്സിങ്ങിൽ ചാറ്റ് ജിപിടി സ്വകാര്യത നിയമങ്ങൾ ലംഘിക്കുന്നത് അനുവദിക്കാൻ സാധിക്കില്ല. ജാഗ്രതയെന്നവണ്ണം ചാറ്റ് ജിപിടിയുടെ മാതൃ കമ്പനിയായ എഐയെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിൽ നിന്ന് താൽക്കാലികമായി നിരോധിച്ചതായും അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഓപ്പൺ എ ഐ ഉപയോക്താക്കളുടെ വിവരങ്ങൾ നിയമപരമായല്ല ശേഖരിച്ചിരിക്കുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഓപ്പൺ എ ഐയുടെ നിബന്ധനകൾ അനുസരിച്ച് 13 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ സേവനം ലഭിക്കൂ. എന്നാൽ ഇത് ലംഘിക്കപ്പെടുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

സ്വകാര്യത സംബന്ധിച്ച ചോദ്യങ്ങൾക്ക് 20 ദിവസത്തിനകം ഉത്തരം നൽകണമെന്നാണ് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി ഓപ്പൺ എ ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം, വാർഷിക വിറ്റുവരവിന്റെ നാല് ശതമാനമോ അല്ലെങ്കിൽ 187 കോടി രൂപയോ പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍; മുന്നറിയിപ്പ് നല്‍കി പോലീസ്

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍