WORLD

'ഇന്ത്യന്‍ ജീവനക്കാർ ഹീറോസ്, നിരവധി ജീവനുകള്‍ രക്ഷിച്ചു', കപ്പൽ അപകടത്തിനു മുന്‍പ് മെയ് ഡേ കോള്‍; അഭിനന്ദിച്ച് ഗവര്‍ണര്‍

വെബ് ഡെസ്ക്

അമേരിക്കയിലെ ബാല്‍ട്ടിമോറില്‍ കണ്ടെയ്നര്‍ കപ്പലിടിച്ച് പാലം തകര്‍ന്ന അപകടത്തില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കാരണമായത് കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ സമയോചിത ഇടപെടല്‍. സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള സിംഗപ്പൂര്‍ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പിടിഇയുടെ ചരക്കു കപ്പലായ ഡാലി ആണ് അപകടത്തില്‍ പെട്ടത്. മലയാളിയ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെതാണ് സിനർജി കമ്പനി. അപകടം നടക്കുമ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്നതെല്ലാം ഇന്ത്യക്കാരായ ജീവനക്കാരായിരുന്നു.

അതേസമയം, കപ്പല്‍ പാലത്തില്‍ ഇടിക്കും മുന്‍പ് ജീവനക്കാര്‍ അടിയന്തര സന്ദേശമായ മേയ് ഡേ കോള്‍ ചെയ്തുവെന്നും അതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം കുറയ്ക്കാന്‍ സാധിച്ചെന്നും മേരിലാന്‍ഡ് ഗവര്‍ണര്‍ പറഞ്ഞു. കപ്പലിലെ ജീവനക്കാര്‍ ഹീറോകളാണ്.

നിരവധി ജീവനുകളാണ് അവര്‍ കഴിഞ്ഞ രാത്രി രക്ഷിച്ചത്- ഗവര്‍ണര്‍ വെസ് മൂര്‍ പറഞ്ഞു. മണിക്കൂറില്‍ ഒമ്പതു മൈല്‍ സ്പീഡിലായിരുന്ന കപ്പല്‍ പൊടുന്നനേ തിരിയുകയും പാലത്തിന്റെ തൂണിനടുത്തേക്ക് നീങ്ങുകയുമായിരുന്നു. എന്നാല്‍, അപകടം തിരിച്ചറിഞ്ഞ ഉടന്‍ കപ്പല്‍ ജീവനക്കാര്‍ അടിയന്തര സന്ദേശമായ മേയ് ഡേ കോള്‍ നല്‍കി. ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പടാപ്സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്. പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേരും നിരവധി വാഹനങ്ങളും നദിയില്‍ വീണിരുന്നു. അപകടത്തില്‍പ്പെട്ട് ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ നിന്ന് ശ്രീലങ്കയിലേക്കായിരുന്നു കപ്പലിന്റെ യാത്ര.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി