WORLD

പലസ്തീൻ നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

പലസ്തീനിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച പകലാണ് , ഇസ്രയേലിന്റെ സൈനിക നടപടി. അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ നബ്ലസിലാണ് ഇസ്രയേലിന്റെ ആക്രമണം. നൂറിലേറെ പേർക്ക് പരുക്കേറ്റു.

പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) ആയുധങ്ങള്‍ നിറച്ച വാഹനത്തില്‍ സൈനികര്‍ നഗരത്തിലെത്തിയത്. പലസ്തീന്‍ പോരാളികളായ ഹൊസ്സാം ഇസ്ലീം, മുഹമ്മദ് അബ്ദുള്‍ഖാമി എന്നിവരെ തേടിയായിരുന്നു സൈനിക നടപടി. നഗര വാതിലുകള്‍ അടച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും വീടുകള്‍ സൈന്യം വളഞ്ഞത്. ഇവരുള്‍പ്പെടെ 10 പേർ ഇസ്രയേല്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. 102 പേര്‍ക്ക് പരുക്കേറ്റു. ഇതി ആറ് പേരുടെ നില ഗുരുതരമെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം മാത്രം ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയ പലസ്തീനികളുടെ എണ്ണം ഇപ്പോള്‍ 61 ആയി. ഇതില്‍ 13 കുട്ടികളും ഉള്‍പ്പെടും. ഇസ്രയേല്‍ നടപടിയെ അപലപിച്ച പലസ്തീന്‍ സര്‍ക്കാര്‍, ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തുടരാനനുവദിക്കില്ലെന്നും വ്യക്തമാക്കി. നബ്ലസിലെ സൈനിക നടപടി ഇസ്രയേല്‍ സര്‍ക്കാരും സ്ഥിരീകരിച്ചും. എന്നാല്‍ മറ്റ് വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിച്ചിട്ടുണ്ട്. അധിനിവേശ വെസ്റ്റ്ബാങ്കിലെ ജനങ്ങളോടുള്ള ക്രൂരകൃത്യം വര്‍ധിക്കുകയാണെന്നും ക്ഷമ നശിക്കുന്നുവെന്നുമായിരുന്നു ഹമാസിന്‌റെ പ്രതികരണം. റാമല്ല, നബ്ലസ് നഗരങ്ങളില്‍ പലസ്തീന്‍ രാഷട്രീയ പാര്‍ട്ടികള്‍ ബുധനാഴ്ച പണിമുടക്ക് ആഹ്വാനം ചെയ്തു.

സമീപകാലത്ത് അധിനിവേശ വെസ്‌ററ്ബാങ്കില്‍ ഏറ്റവുമധികം ഇസ്രയേൽ അതിക്രമമുണ്ടായ വര്‍ഷമായിരുന്നു 2022. 2006 ന്‌ ശേഷം ഏറ്റവും രക്തരൂഷിതമായ വര്‍ഷമെന്നാണ് ഐക്യരാഷ്ട്രസഭ 2022 നെ രേഖപ്പെടുത്തുന്നത്. 171 പലസ്തീനികളാണ് കഴിഞ്ഞ വര്‍ഷം ഇസ്രയേൽ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 30 കുട്ടികളും ഉള്‍പ്പെടും.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും