കഴിഞ്ഞ ജന്മത്തിൽ ബുദ്ധസന്യാസി, 63ാം വയസിൽ ടിബറ്റിൽ വച്ച് മരിച്ചു, എല്ലാം ഓർമയിലുണ്ട്; മോഹൻലാൽ ആത്മീയ ഗുരുവാണെന്നും ലെന

കഴിഞ്ഞ ജന്മത്തിൽ ബുദ്ധസന്യാസി, 63ാം വയസിൽ ടിബറ്റിൽ വച്ച് മരിച്ചു, എല്ലാം ഓർമയിലുണ്ട്; മോഹൻലാൽ ആത്മീയ ഗുരുവാണെന്നും ലെന

ലെന എഴുതിയ 'ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പുസ്തകത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ

കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധസന്യാസിയായിരുന്നെന്ന് നടിയും എഴുത്തുകാരിയുമായ ലെന. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ജന്മത്തിൽ നടന്ന കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്നും ലെന പറഞ്ഞു.

ലെന എഴുതിയ 'ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പുസ്തകത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ. പുനർജന്മത്തിനെ കുറിച്ചുള്ള ചോദ്യത്തിന് ഒരാൾക്ക് പല ജന്മങ്ങളുണ്ടെന്നും കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്നും പറയുകയായിരുന്നു. കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി ആയിരുന്നു അറുപത്തിമൂന്നാം വയസ്സിൽ ടിബറ്റിൽ വെച്ചായിരുന്നു മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തിൽ തല മൊട്ടയടിച്ചതും ഹിമാലയത്തിൽ പോകാൻ തോന്നിയതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ജന്മത്തിൽ ബുദ്ധസന്യാസി, 63ാം വയസിൽ ടിബറ്റിൽ വച്ച് മരിച്ചു, എല്ലാം ഓർമയിലുണ്ട്; മോഹൻലാൽ ആത്മീയ ഗുരുവാണെന്നും ലെന
ഇസൈജ്ഞാനിയായി വെള്ളിത്തിരയിൽ എത്താനൊരുങ്ങി ധനുഷ് ?; ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

മോഹൻലാലിനെ തന്റെ ആത്മീയ ഗുരുവായിട്ടാണ് താൻ കാണുന്നതെന്നും ലെന പറഞ്ഞു. തന്റെ ആത്മീയ യാത്രയിൽ തന്നെ സഹായിച്ചത് മോഹൻലാൽ ആണെന്നും ലെന പറഞ്ഞു. ഫിലിം ലൈനിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് മോഹൻലാലെന്നും ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ലെന പറഞ്ഞു.

2008ൽ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനിൽ ഞാൻ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹൻലാൽ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാൻ ആവശ്യപ്പെട്ടെന്നും ലെന പറഞ്ഞു.

കഴിഞ്ഞ ജന്മത്തിൽ ബുദ്ധസന്യാസി, 63ാം വയസിൽ ടിബറ്റിൽ വച്ച് മരിച്ചു, എല്ലാം ഓർമയിലുണ്ട്; മോഹൻലാൽ ആത്മീയ ഗുരുവാണെന്നും ലെന
'കറുകറു കറുപ്പായി' വൈറലായത് ആദ്യം വിശ്വസിച്ചില്ല; സർപ്രൈസ് ഹിറ്റിന്റെ സന്തോഷത്തിൽ ഗായകൻ ഉണ്ണി മേനോൻ

അന്ന് തന്നെ താൻ ആ പുസ്തകം വാങ്ങിയെന്നും പിന്നീട് രണ്ടര വർഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറിയെന്നും ലെന പറഞ്ഞു. മോഹൻലാലിന് തന്റെ പുസ്തകം കൈമാറാൻ സാധിച്ചെന്നും ലെന പറഞ്ഞു. തന്റെ ചോദ്യങ്ങൾക്കൊന്നുമുള്ള ഉത്തരം ലഭിക്കാതായതോടെയാണ് താൻ മന:ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ താൻ അതുവിട്ട് ആത്മീയത തെരഞ്ഞെടുത്തതെന്നും ലെന പറഞ്ഞു

ബിസിനസ്, കണക്ക്, സാമ്പത്തികശാസ്ത്രം ഒക്കെ തിരഞ്ഞെടുക്കുന്നവർക്ക് സൈക്കോളജിയും കലകളും ഒന്നും അത്ര താൽപര്യമുള്ള മേഖലകൾ ആയിരിക്കില്ല. മനസ് എന്താണ് എന്ന ചിന്തയിൽ നിന്നാണ് താൻ തുടങ്ങിയത്. സ്‌കൂൾ ക്ലാസുകളിൽ പഠിക്കുമ്പോഴേ സൈക്കോളജി പുസ്തകങ്ങൾ വായിക്കുന്നതിലേക്ക് മാറിയിരുന്നുവെന്നും ലെന പറഞ്ഞു.

കഴിഞ്ഞ ജന്മത്തിൽ ബുദ്ധസന്യാസി, 63ാം വയസിൽ ടിബറ്റിൽ വച്ച് മരിച്ചു, എല്ലാം ഓർമയിലുണ്ട്; മോഹൻലാൽ ആത്മീയ ഗുരുവാണെന്നും ലെന
'തൊഴിൽ ചട്ടലംഘനം'; അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി നിർമാതാക്കളുടെ സംഘടന

ഈ പറയുന്ന കാര്യങ്ങൾ താൻ 20 കൊല്ലം മുമ്പ് പറഞ്ഞപ്പോൾ നേരെ സൈക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയെന്നും പിന്നീട് ഇഞ്ചക്ഷനെടുത്ത് ബോധം പോയെന്നും ലെന പറഞ്ഞു. താൻ ഇപ്പോൾ ഇതുപറയുമ്പോൾ ആളുകൾ അത് മനസിലാക്കുന്നു.

മുമ്പ് ഭർത്താവിനോടും സുഹൃത്തുക്കളോടുമെല്ലാം കൊടൈക്കനാലിൽ പോവുകയും അവിടെ വെച്ച് മാജിക് മഷ്‌റും കഴിച്ചെന്നും ലെന വെളിപ്പെടുത്തി.

കഴിഞ്ഞ ജന്മത്തിൽ ബുദ്ധസന്യാസി, 63ാം വയസിൽ ടിബറ്റിൽ വച്ച് മരിച്ചു, എല്ലാം ഓർമയിലുണ്ട്; മോഹൻലാൽ ആത്മീയ ഗുരുവാണെന്നും ലെന
വിജയ് മാജിക്കിന് നന്ദി: ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും വീണ്ടും ഹിറ്റ് ലിസ്റ്റിൽ

പക്ഷെ 20 വർഷം മുമ്പ് വളരെ അപൂർവമായിരുന്നു. അലോപ്പതിക് സൈക്യാട്രിക് മെഡിസിനേക്കാൾ ഫലപ്രദമാണ് ഇതെന്ന് പഠനങ്ങളുണ്ട്. ഇത് പ്ലാന്റ് മെഡിസിനാണ്. ശ്രദ്ധാപൂർവം ഉപയോഗിക്കണം. സൈക്കൊഡലിക്‌സ് ആളുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്. താനത് ഉപയോഗിക്കുന്ന സമയത്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. മഷ്‌റൂം കഴിച്ച് മെഡിറ്റേറ്റ് ചെയ്‌തെന്നും എന്താണ് ദൈവമെന്ന് സ്വയം ചോദിച്ചുവെന്നും ലെന ചോദ്യത്തിന് ഉത്തരമായി പറയുന്നു.

logo
The Fourth
www.thefourthnews.in