മുസ്ലിം സമു​​ദായത്തിലെ ജാതി വിവേചനം; 'അനക്ക് എന്തിന്റെ‍ കേടാ' റിലീസ് ഉടൻ

മുസ്ലിം സമു​​ദായത്തിലെ ജാതി വിവേചനം; 'അനക്ക് എന്തിന്റെ‍ കേടാ' റിലീസ് ഉടൻ

ചങ്ങനാശേരി പുതൂർ ജമാഅത്തിലെ വിവേചനത്തിനെതിരായ കണ്ണുതുറപ്പിക്കലാണ് ചിത്രം

മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ ഉടൻ റിലീസ് ചെയ്യും. ചങ്ങനാശേരി പുതൂർ ജമാഅത്തിലെ വിവേചനത്തിനെതിരെ കണ്ണുതുറപ്പിക്കലാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷമീർ ഭരതന്നൂർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയുടെ വിവരങ്ങൾ ഷമീർ പങ്കുവച്ചത്. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും തീയതി പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ പണ്ഡിറ്റ് രമേശ് നാരായണ്‍ സംഗീത സംവിധാനം നിർവഹിച്ച ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്

മുസ്ലിം സമു​​ദായത്തിലെ ജാതി വിവേചനം; 'അനക്ക് എന്തിന്റെ‍ കേടാ' റിലീസ് ഉടൻ
'ആ അവസരം എന്നെ തേടിയെത്തിയത്'; ആർട്ടിസ്റ്റ് നമ്പൂതിരിയും മോഹൻലാലും കണ്ട നിമിഷം പകർത്തിയതിനെക്കുറിച്ച് അഖിൽ സത്യൻ

മുസ്ലീങ്ങൾക്കിടയിലെ ബാർബർ കുടുംബത്തിൽ ജനിച്ച ഒരു ചെറുപ്പക്കാരൻ നേരിടുന്ന പ്രശ്നങ്ങളും അയാളും കുടുംബവും നേരിടുന്ന അയിത്തവുമൊക്കെയാണ് സിനിമയുടെ പ്രമേയം. യഥാർത്ഥത്തിൽ ഇസ്‍ലാമിൽ ജാതിയില്ല. എന്നാൽ നമ്മുടെ നാട്ടിൽ മുസ്ലീം സമുദായത്തിലെ ബാർബർ വിഭാഗങ്ങളിലുള്ളവരോട് മഹല്ലുകാർ ക്രൂരമായ വിവേചനം കാണിക്കാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ചങ്ങനാശേരി പുതൂർ ജമാഅത്തിൽ നടന്നതെന്നും ഷമീർ ഭരതന്നൂർ ഫേസ്ബുക്കിൽ കുറിച്ചു.

മുസ്ലിം സമു​​ദായത്തിലെ ജാതി വിവേചനം; 'അനക്ക് എന്തിന്റെ‍ കേടാ' റിലീസ് ഉടൻ
ലഗാൻ നായിക റേച്ചൽ ഷെല്ലി വീണ്ടുമെത്തുന്നു; മടങ്ങിവരവ് 22 വർഷത്തിന് ശേഷം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആ അനീതിക്കെതിെരയാണ് ഞങ്ങളുടെ സിനിമ. ചങ്ങനാശേരി പുതൂർ ജമാഅത്തിൽ വിവേചനം. ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ല എന്ന വാർത്ത കണ്ടു. സംഭവം അപലനീയമാണ്. മുസ്ലീം സമുദായത്തിലെ ബാർബർ വിഭാഗങ്ങളിലുള്ളവരോട് നമ്മുടെ നാട്ടിലെ ചില മഹല്ലുകാർ ക്രൂരമായ വിവേചനം കാട്ടാറുണ്ട്. നിർഭാഗ്യവശാൽ അത് ഇതുവരെ ചർച്ചയായിട്ടില്ല. ജാതി തിരിച്ചുളള ഈ വിവേചനം അപരിഷ്കൃതമാണ്.

യഥാർത്ഥത്തിൽ ഇസ്‍ലാമിൽ ജാതിയില്ല. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുളള ഒരാൾ എന്ന നിലക്ക് ജാതി വിവേചനം അവിടെയെവിടെയും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ നാട്ടിൽ പലയിടത്തും അങ്ങനെയല്ല. ഇവിടെ പല മഹല്ലുകളിലും മുസ്ലീം ബാർബർമാരെ അകറ്റി നിർത്തിയിരിക്കുന്നു. അവരുടെ വീടുകളിൽനിന്ന് മുഖ്യധാരയിലുള്ളവർ വിവാഹം കഴിക്കില്ല. അവർക്ക് പല മഹല്ലുകളിലും സാമൂഹികമായ പരിഗണനകളില്ല. ഇത് ശ്രദ്ധയിൽപ്പെട്ടിട്ട് വർഷങ്ങളായി. ഇത്തരം വിവേചനത്തിനെതിരായ കണ്ണുതുറപ്പിക്കലാണ് "അനക്ക് എന്തിന്റെ‍ കേടാ" എന്ന സിനിമ. മുസ്‍ലീങ്ങൾക്കിടയിലെ ബാർബർ കുടുംബത്തിൽ ജനിച്ച ഒരു ചെറുപ്പക്കാരൻ നേരിടുന്ന പ്രശ്നങ്ങളും അയ്യാളും കുടുംബവും നേരിടുന്ന അയിത്തവും ഞങ്ങൾ സിനിമയിലുടെ അവതരിപ്പിക്കുകയാണ്. സിനിമ ഉടൻ പുറത്തിറങ്ങും. ചങ്ങനാശേരി പുതൂർ ജമാഅത്തിലെ അപമാനിക്കപ്പെട്ട ഇരകൾക്കൊപ്പം. അനീതികൾ ഇല്ലാതാകട്ടെ.

മുസ്ലിം സമു​​ദായത്തിലെ ജാതി വിവേചനം; 'അനക്ക് എന്തിന്റെ‍ കേടാ' റിലീസ് ഉടൻ
സാൻ ഡിയാഗോ കോമിക്-കോണിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയായി പ്രോജക്ട് കെ

അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ് കുമാർ, മധുപാൽ, ബിന്ദുപണിക്കർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ അനുറാമും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ബിഎംസി ബാനറിൽ ഫ്രാൻസിസ് കൈതാരത്താണ് നിർമാണം. പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം.

logo
The Fourth
www.thefourthnews.in