'ആന്റണി'യിലെ രംഗം മതവിശ്വാസത്തെ വ്രണപ്പെടുത്താനല്ല; ആരോപണങ്ങളിൽ വ്യക്തത വരുത്തി നിർമാണ കമ്പനി

'ആന്റണി'യിലെ രംഗം മതവിശ്വാസത്തെ വ്രണപ്പെടുത്താനല്ല; ആരോപണങ്ങളിൽ വ്യക്തത വരുത്തി നിർമാണ കമ്പനി

ചിത്രത്തിലെ ഒരു രംഗത്തിൽ കഥാപാത്രങ്ങളിൽ ഒന്ന് ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം

ജോഷി സംവിധാനം ചെയ്ത ആന്റണി സിനിമ മതവികാരം വൃണപ്പെടുത്തിയെന്ന കാസയുടെ ആരോപണത്തിൽ മറുപടി പറഞ്ഞ് ചിത്രത്തിന്റെ നിർമാണ കമ്പനി. ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ/ അനാദരവ് പ്രകടിപ്പിക്കാനോ / വേദനിപ്പിക്കുവാനോ വേണ്ടി നിർമ്മിച്ചിട്ടുള്ളതല്ല ചിത്രത്തിലെ രംഗമെന്നും 'ആന്റണി' തികച്ചും ഒരു സാങ്കൽപ്പിക സൃഷ്ടി മാത്രമാണെന്നും നിർമാണ കമ്പനിയായ ഐൻസ്റ്റീൻ മീഡിയ വ്യക്തമാക്കി.

കലാ ആവിഷ്‌കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് 'ആന്റണി'. പ്രസ്തുത രംഗം, കഥാ സന്ദർഭത്തിന് ആവശ്യമെന്ന രീതിയിൽ തികച്ചും സിനിമാറ്റിക് ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ആ രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും, അത് ഒരു തരത്തിലും അക്രമമോ സ്പർദ്ധയോ തൊടുത്തുവിടാൻ ഉള്ള ഉദ്ദേശത്തോടെ ഉൾപ്പെടുത്തിയിട്ടുള്ളതല്ലെന്നും നിർമാണ കമ്പനി വ്യക്തമാക്കി.

'ആന്റണി'യിലെ രംഗം മതവിശ്വാസത്തെ വ്രണപ്പെടുത്താനല്ല; ആരോപണങ്ങളിൽ വ്യക്തത വരുത്തി നിർമാണ കമ്പനി
IFFK 2023 | നാളെ തിരിതെളിയും, നാനാ പടേക്കർ മുഖ്യാതിഥി; 'ഗുഡ് ബൈ ജൂലിയ' ഉദ്ഘാടന ചിത്രം

ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി എന്ന നിലയിൽ നമ്മുടെ പ്രേക്ഷകർക്കുള്ളിലെ വൈവിധ്യമാർന്ന വിശ്വാസങ്ങളെ ഞങ്ങൾ അത്യധികം ആദരവോടെയാണ് നോക്കിക്കാണുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ പ്രവർത്തകർ എന്ന നിലയിലും വിശ്വാസപരമായ കാര്യങ്ങൾ ഉൾപ്പെടുമ്പോൾ സംഭവിച്ചേക്കാവുന്ന അനന്തര ഫലങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നുണ്ടെന്നും നിർമാണ കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

സർഗ്ഗാത്മക തത്ത്വങ്ങളും കലാപരമായ ലക്ഷ്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാവിയിൽ കൂടുതൽ ക്രിയാത്മകമായ സൃഷ്ടികൾ പ്രേക്ഷകരിലേക്കെത്തിക്കാൻ പരിശ്രമിക്കുമെന്നും ഐൻസ്റ്റീൻ മീഡിയ വ്യക്തമാക്കി.

ജോജു ജോർജ്, കല്ല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ആന്റണിക്കെതിരെ കാസയായിരുന്നു രംഗത്ത് എത്തിയത്. ചിത്രത്തിലെ ഒരു രംഗത്തിൽ കഥാപാത്രങ്ങളിൽ ഒന്ന് ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം.

നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിച്ച ആന്റണിയിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാജേഷ് വർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ.

'ആന്റണി'യിലെ രംഗം മതവിശ്വാസത്തെ വ്രണപ്പെടുത്താനല്ല; ആരോപണങ്ങളിൽ വ്യക്തത വരുത്തി നിർമാണ കമ്പനി
'നീ കണ്ടതെല്ലാം പൊയ്, കാണപ്പോവുത് നിജം'; ആവേശം കൊള്ളിക്കാൻ മലൈക്കോട്ടൈ വാലിബൻ ടീസർ പുറത്ത്

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ.

logo
The Fourth
www.thefourthnews.in