'രാത്രിവിശ്രമ കേന്ദ്രത്തില്‍ യാത്രക്കാര്‍ പാടുന്ന പാട്ട്'; മലൈക്കോട്ടൈ വാലിബന്റെ  'റാക്കി'നെ കുറിച്ച്  പിഎസ് റഫീഖ്

'രാത്രിവിശ്രമ കേന്ദ്രത്തില്‍ യാത്രക്കാര്‍ പാടുന്ന പാട്ട്'; മലൈക്കോട്ടൈ വാലിബന്റെ 'റാക്കി'നെ കുറിച്ച് പിഎസ് റഫീഖ്

2024 ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്കെത്തുന്നത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. മോഹൻലാൽ ആലപിച്ച 'റാക്ക്' ഗാനമാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പിഎസ് റഫീഖ് തന്നെ പ്രാഥമിക കമ്പോസിങ് നടത്തിയ ഗാനത്തിന്റെ സംഗീതവും അറേഞ്ച്‌മെന്റും പ്രശാന്ത് പിള്ളയുമാണ്.

'റാക്ക് പാട്ട് യാത്രികരുടെ രാത്രിവിശ്രമ കേന്ദ്രത്തിലെ ഗാനമാണെന്ന് ഗാനരചിച്ച പി എസ് റഫീഖ് പറഞ്ഞു.' ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലാലേട്ടന്റെ ശബ്ദത്തിൽ പുറത്തു വരുന്നു എന്നുള്ളതാണ്. വളരെ ചടുലമായിട്ടും ഭംഗി ആയിട്ടുമാണ് അദ്ദേഹം അത് ആലപിച്ചിട്ടുള്ളത്. വാലിബനിലെ എല്ലാ പാട്ടുകളും ഒരു പോലെ ഇഷ്ടമാണെങ്കിലും ചില ഗാനങ്ങൾ പിറന്നുവീണ ഒരു സമയവും അതിന്റെ എഴുത്തിനായുള്ള പ്രയാസവും വച്ചുകൊണ്ട് ചില ഗാനങ്ങളോട് നമുക്ക് ഒരു പ്രത്യേകത തോന്നും, അങ്ങനെ ഒരു ഗാനമാണ് റാക്ക് പാട്ട്' എന്നാണ് ഗാനത്തെ കുറിച്ച് പിഎസ് റഫീഖ് പറഞ്ഞത്.

'രാത്രിവിശ്രമ കേന്ദ്രത്തില്‍ യാത്രക്കാര്‍ പാടുന്ന പാട്ട്'; മലൈക്കോട്ടൈ വാലിബന്റെ  'റാക്കി'നെ കുറിച്ച്  പിഎസ് റഫീഖ്
എന്തുകൊണ്ട് മീരാ ജാസ്മിന്‍- നരേന്‍ കോമ്പോ? ക്വീന്‍ എലിസബത്തിന്‌റെ വിശേഷങ്ങളുമായി താരങ്ങള്‍

2024 ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്കെത്തുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, സഞ്ജന തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

'രാത്രിവിശ്രമ കേന്ദ്രത്തില്‍ യാത്രക്കാര്‍ പാടുന്ന പാട്ട്'; മലൈക്കോട്ടൈ വാലിബന്റെ  'റാക്കി'നെ കുറിച്ച്  പിഎസ് റഫീഖ്
ഷാരൂഖ് ഖാൻ, മോഹൻലാൽ, രജിനികാന്ത്, വടിവേലു...; തിരിച്ചുവരവുകളുടെ 2023

രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി നൂറ്റി മുപ്പതു ദിവസങ്ങളെടുത്താണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എഡിറ്റിംഗ് ദീപു ജോസഫ്.

logo
The Fourth
www.thefourthnews.in