ചോര്‍ച്ചയും പൂപ്പലും കൊണ്ട് രക്ഷയില്ല; രണ്ട് കോടി ഡോളറിന് സ്വന്തമാക്കിയ വീടൊഴിഞ്ഞ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും

ചോര്‍ച്ചയും പൂപ്പലും കൊണ്ട് രക്ഷയില്ല; രണ്ട് കോടി ഡോളറിന് സ്വന്തമാക്കിയ വീടൊഴിഞ്ഞ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും

2018 ഡിസംബറില്‍ രാജസ്ഥാനിലെ ആര്‍ഭാടപൂര്‍വമായ വിവാഹത്തിന് ശേഷം സെപ്റ്റംബര്‍ 2019ലായിരുന്നു പ്രിയങ്ക ലോസ് ആഞ്ചല്‍സിൽ വസതി സ്വന്തമാക്കിയത്

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും പങ്കാളിയായ അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസിന്റെയും വിവാഹം പോലെ തന്നെ പ്രശസ്തമായിരുന്നു അവരുടെ സ്വന്തം വീടും. 2018 ഡിസംബറില്‍ രാജസ്ഥാനിലെ ആര്‍ഭാടപൂര്‍വമായ വിവാഹത്തിനുശേഷം സെപ്റ്റംബര്‍ 2019ലായിരുന്നു പ്രിയങ്ക ലോസ് ആഞ്ചല്‍സിലെ വീട് രണ്ട് കോടി ഡോളറിന് (16.5 കോടി രൂപ) സ്വന്തമാക്കിയത്. ഒടുവിൽ, ദമ്പതികള്‍ ഈ സ്വപ്‌ന ഭവനമൊഴിഞ്ഞ് മറ്റൊരിടത്തേക്ക് താമസം മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ചോര്‍ച്ചയും പൂപ്പലും കൊണ്ട് രക്ഷയില്ല; രണ്ട് കോടി ഡോളറിന് സ്വന്തമാക്കിയ വീടൊഴിഞ്ഞ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും
'ലോണെടുക്കേണ്ടി വരുമോ ?'; ഭ്രമയുഗം മുതൽ തലവൻ വരെ, എത്തുന്നത് സിനിമാ മാസം

ചോര്‍ച്ച കാരണം പൂപ്പല്‍ പിടിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു വീടെന്നും ഇതാണ് ഒഴിയുന്നതിനുള്ള കാരണമെന്നും ഓണ്‍ലൈന്‍ പോര്‍ട്ടലായ പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ഇരുവരും നിയമസഹായം തേടിയിരുന്നു. താരദമ്പതികളും രണ്ട് വയസുകാരിയായ മകള്‍ മാൾട്ടി മേരി ചോപ്ര ജൊനാസും മറ്റൊരു താമസസ്ഥലത്തേക്ക് മാറിയെന്നും പേജ് സിക്‌സ് പറയുന്നു. നിലവില്‍ ലോസ് ആഞ്ചലസിലെ വീട്ടില്‍ ആരും താമസിക്കുന്നില്ല.

ഏഴ് മുറികൾ, ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, ഇന്റീരിയര്‍ ബൗളിങ്, ഹോം തിയേറ്റര്‍, സ്പാ, ജിം, ടേബിള്‍ ടെന്നീസിനുള്ള മുറി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഉള്‍പ്പെടുന്നതായിരുന്നു ലോസ് ആഞ്ചലസിലെ വസതി. വീടിന്റെ ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ക്കുവേണ്ടി പലപ്പോഴായി പ്രിയങ്ക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

2020 ഏപ്രിലിലാണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയത്. പൂളിലും സ്പായിലുമാണ് ആദ്യമായി പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. വെള്ളത്തിൽ പൂപ്പല്‍ ബാധ കണ്ടുതുടങ്ങി. ഇതിനുപിന്നാലെ, വീടിന്റെ മുകള്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബാര്‍ബിക്യു സ്ഥലത്ത് ചോര്‍ച്ച അനുഭവപ്പെട്ടു. ഇത് ലിവിങ് ഏരിയയില്‍ കേടുപാടുകള്‍ വരുത്തി. തുടർന്ന് വീട് വാസയോഗ്യമല്ലാതാകുകയും ഇത് പ്രിയങ്കയ്ക്കും ജോനാസിനും ആരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തുവെന്നാണ് ഇരുവരും കോടതിയിൽ നൽകിയ പരാതിയില്‍ പറയുന്നത്.

ചോര്‍ച്ചയും പൂപ്പലും കൊണ്ട് രക്ഷയില്ല; രണ്ട് കോടി ഡോളറിന് സ്വന്തമാക്കിയ വീടൊഴിഞ്ഞ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും
ബീയാര്‍ പ്രസാദിന്റെ അവസാന തിരക്കഥ, സംവിധാനം സഞ്ജീവ് ശിവൻ; 'ഒഴുകി ഒഴുകി ഒഴുകി' തീയേറ്ററുകളിലേക്ക്

ഈ പ്രശ്നം കാര്യമായ നഷ്ടങ്ങൾ വരുത്തിയതിനാൽ വീട് നല്‍കിയ വ്യക്തിയില്‍നിന്ന് പ്രിയങ്കയും നിക്കും നഷ്ടപരിഹാരം തേടിയതായി റിപ്പോര്‍ട്ടിൽ പറയുന്നതു. അറ്റകുറ്റപ്പണികള്‍ക്കായി പ്രിയങ്കയ്ക്ക് ചെലവഴിച്ച തുക തിരികെ നല്‍കണമെന്നും കോടതിക്ക് നല്‍കിയ പരാതിയില്‍ അറ്റോര്‍ണി ആവശ്യപ്പെട്ടിട്ടുണ്ട്.

ദമ്പതികള്‍ക്ക് എത്ര രൂപയാണ് ചെലവായതെന്ന് പുറത്തുവന്നിട്ടില്ല. എന്നാൽ വാട്ടര്‍പ്രൂഫിങ്ങിന് പരാതി പ്രകാരം 15 ലക്ഷം ഡോളറിലേറെയും മറ്റുകാര്യങ്ങൾക്ക് 25 ലക്ഷം ഡോളറും ചെലവായെന്നാണ് പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in