'സംഭവിച്ചത് ഗുരുതരമായ പിഴവ്, അത്ഭുതത്തിന് കാത്തിരിക്കുക': 'മറക്കുമാ നെഞ്ചം' മുടങ്ങിയതില്‍ എ ആർ റഹ്‌മാൻ

'സംഭവിച്ചത് ഗുരുതരമായ പിഴവ്, അത്ഭുതത്തിന് കാത്തിരിക്കുക': 'മറക്കുമാ നെഞ്ചം' മുടങ്ങിയതില്‍ എ ആർ റഹ്‌മാൻ

ഏറെ അസ്വസ്ഥനാണെന്നും എന്നാൽ ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്നും എ ആർ റഹ്മാൻ

എ ആർ റഹ്മാന്റെ 'മറക്കുമാ നെഞ്ചം' എന്ന ഷോയുടെ സംഘാടനത്തിൽ സംഭവിച്ച വീഴ്ചയോട് പ്രതികരണവുമായി എ ആർ റഹ്മാൻ. പരിപാടി കാണാൻ എത്തിയ ആളുകളുടെ തിരക്കുമൂലമുണ്ടായ സുനാമി കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു എ ആർ റഹ്മാന്റെ പ്രതികരണം. പരിപാടിയിൽ സംഭവിച്ച പിഴവോർത്ത് ഏറെ അസ്വസ്ഥനാണ് എന്നാൽ ഇതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ സംഗീതവും കലകളും ആസ്വദിക്കുന്ന ജനങ്ങളുടെ എണ്ണം കൂടി വരുകയാണെന്നത് എല്ലാവരും മനസിലാക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സംഭവിച്ചത് ഗുരുതരമായ പിഴവ്, അത്ഭുതത്തിന് കാത്തിരിക്കുക': 'മറക്കുമാ നെഞ്ചം' മുടങ്ങിയതില്‍ എ ആർ റഹ്‌മാൻ
സംഘാടനത്തിൽ ഗുരുതര പിഴവ്; എ ആർ റഹ്മാൻ ഷോയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകർ

'സംഗീത സംവിധായകൻ എന്ന നിലയിൽ ഷോ ഭംഗിയായി കൈകാര്യം ചെയ്യുന്നതിലായിരുന്നു എന്റെ ശ്രദ്ധ. പരിപാടിയുമായി ബന്ധപ്പെട്ട ബാക്കിയുള്ള കാര്യങ്ങളെല്ലാം സംഘാടകർ ശ്രദ്ധിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ പരിപാടി കണ്ട ആളുകളിൽ നിന്ന് ഗംഭീരമായ അഭിപ്രായങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ ആരാധകർക്ക് മികച്ചൊരു മറുപടി നല്‍കി ഞങ്ങൾ അത്ഭുതപ്പെടുത്തും', എ ആർ റഹ്മാന്‍ വ്യക്തമാക്കി. കഴിഞ്ഞ വർഷം യുഎസിൽ 20 സംഗീതകച്ചേരികൾ നടത്തിയെന്നും അതെല്ലാം ഭംഗിയായിട്ടാണ് നടന്നതെന്നും എ ആർ റഹ്‌മാൻ പറഞ്ഞു.

'സംഭവിച്ചത് ഗുരുതരമായ പിഴവ്, അത്ഭുതത്തിന് കാത്തിരിക്കുക': 'മറക്കുമാ നെഞ്ചം' മുടങ്ങിയതില്‍ എ ആർ റഹ്‌മാൻ
'ടിക്കറ്റുകളുടെ കോപ്പി അയയ്ക്കൂ'; പരാതികളോട് പ്രതികരിച്ച് എ ആർ റഹ്മാൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോകളില്‍ ഒന്നാണ് 'മറക്കുമാ നെഞ്ചം'. എന്നാല്‍ കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന ഷോയില്‍ ടിക്കറ്റെടുത്തവര്‍ക്ക് പോലും പ്രവേശിക്കാൻ സാധിച്ചില്ല. മോശം ശബ്ദ സംവിധാനം കാരണം ഷോ ആസ്വദിക്കാൻ പോലുമായില്ലെന്നാണ് പരാതി. ആദിത്യറാം പാലസ് സിറ്റിയിലെ പൊതു മൈതാനത്ത് നടത്തിയ സംഗീതപരിപാടിക്ക് ടിക്കറ്റെടുത്ത ആരാധകർക്കാണ് ഈ ദുർഗതിയുണ്ടായത്.

logo
The Fourth
www.thefourthnews.in