ഐഎസ് ബന്ധം: കേരളമുള്‍പ്പെടെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന

ഐഎസ് ബന്ധം: കേരളമുള്‍പ്പെടെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന

പരിശോധന കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗം

നിരോധിത തീവ്രവാദ സംഘടന ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 60 ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നത്. കോയമ്പത്തൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ കഴിഞ്ഞവര്‍ഷമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.

ഐഎസ് ബന്ധം: കേരളമുള്‍പ്പെടെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന
കോയമ്പത്തൂര്‍ സ്‌ഫോടനം: അഞ്ച് പേർ പിടിയില്‍, വൻതോതിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് കോയമ്പത്തൂരില്‍ കാര്‍ ബോംബ് സ്ഫോടനമുണ്ടായത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലകളിൽ ഒന്നായ ടൗണ്‍ ഹാളിന് സമീപമുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് തമിഴ്നാട് പോലീസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറി. ജമേഷ മുബിന്റെ ഉക്കടം ജിഎം നഗറിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജമേഷ മുബിന്റെ കുടുംബാംഗങ്ങളെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന.

ഐഎസ് ബന്ധം: കേരളമുള്‍പ്പെടെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന
കോയമ്പത്തൂരിലെ സ്ഫോടനം ആസൂത്രിതമെന്ന് സംശയം; മരിച്ചയാളുടെ വീട്ടില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടത്തി

കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് 11 പേരെ ഭീകരവിരുദ്ധ സ്ക്വാഡ‍് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ സഹായിച്ചവരെയടക്കമാണ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴിയാണ് പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.

ഐഎസ് ബന്ധം: കേരളമുള്‍പ്പെടെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന
മംഗളുരു സ്ഫോടനം: പൊട്ടിത്തെറിച്ചത് പ്രഷർ കുക്കർ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ സ്ഫോടകവസ്തു നിർമാണ സാമഗ്രികൾ

2022 നവംബര്‍ 19ന് മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണം ഡിസംബറിലാണ് എന്‍ഐഎ ഏറ്റെടുത്തത്. സ്ഫോടനമുണ്ടായ ഓട്ടോയില്‍ നിന്നും പ്രഷര്‍ കുക്കര്‍ കണ്ടത്തിയിരുന്നു. പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ ഇത് യാദൃശ്ചികമല്ലെന്നും സ്‌ഫോടത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും കര്‍ണാടക പോലീസ് കണ്ടെത്തി. പിന്നാലെ, ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി. ഹിന്ദു ആരാധനാലയം ആക്രമിക്കാന്‍ ആസൂത്രണം ചെയ്തിരുന്നതായും ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ അവകാശപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in