കൈവിടാതെ കൂടെ നിന്നവര്‍, ബില്‍ക്കിസ് ബാനുവിനൊപ്പം പോരാടിയ സ്ത്രീകൾ

കൈവിടാതെ കൂടെ നിന്നവര്‍, ബില്‍ക്കിസ് ബാനുവിനൊപ്പം പോരാടിയ സ്ത്രീകൾ

സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്കു ശേഷം ബിൽക്കിസ് ബാനുവിനെ കാണാൻ ചെല്ലുമ്പോൾ, മെലിഞ്ഞ ശരീരമുള്ള നാലുമാസം ഗർഭിണിയായിരുന്ന ഒരു സ്ത്രീയെയാണ് കണ്ടതെന്ന് സുഭാഷിണി അലി പറയുന്നു.

ബിൽക്കിസ് ബാനു കേസിൽ 21 വർഷങ്ങൾക്കു ശേഷം ആശ്വാസം നൽകുന്ന ഒരു വിധി സുപ്രീം കോടതിയിൽ നിന്നുണ്ടായിരിക്കുന്നു. ഇത്രയും വർഷങ്ങൾ നീണ്ടുനിന്ന കേസിൽ പ്രധാനപ്പെട്ട ഇടപെടലായിരുന്നു കുറ്റവാളികളെ വെറുതെ വിടാൻ ഗുജറാത്ത് സർക്കാർ തീരുമാനമെടുത്തപ്പോൾ അതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി. അന്ന് പരാതിക്കാരായി അതിന്റെ ഭാഗമായത് മൂന്നു സ്ത്രീകളാണ്. ലക്‌നൗ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറായിരുന്ന രൂപ് രേഖ വർമ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിനിധിയായിരുന്ന സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൾ എന്നിവരാണ് ആ മൂന്നു സ്ത്രീകൾ.

കൈവിടാതെ കൂടെ നിന്നവര്‍, ബില്‍ക്കിസ് ബാനുവിനൊപ്പം പോരാടിയ സ്ത്രീകൾ
'ഇന്നെനിക്ക് വീണ്ടും ശ്വസിക്കാൻ സാധിക്കുന്നു'; സുപ്രീം കോടതിക്ക് ബിൽക്കിസ് ബാനുവിന്റെ തുറന്ന കത്ത്

ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളെ വെറുതെവിട്ട വിവരം പുറത്ത് വന്നയുടനെ തന്നെ പൊതുതാത്പര്യ ഹർജിയുടെ ഭാഗമാകണമെന്നാവശ്യപ്പെട്ട് ഒരു സുഹൃത്ത് തന്നെ വിളിക്കുകയായിരുന്നെന്നും, ആ സമയത്ത് താൻ ലക്‌നൗവിലേക്കു വിമാനം കയറാൻ ഡൽഹി എയർപോർട്ടിൽ നിൽക്കുകയായിരുന്നുവെന്നും രൂപ് രേഖ പറയുന്നു. അപ്പോൾതന്നെ കേസിൽ കക്ഷിയാകാൻ തയാറാണ് എന്നറിയിക്കുകയും അതിനു വേണ്ടി തന്റെ ആധാർ കാർഡ് കൊറിയർ വഴി അയച്ചു നൽകുകയും ചെയ്തു. പ്രതികളെ വെറുതെവിട്ട വാർത്ത പുറത്തു വന്നപ്പോൾതന്നെ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധിപേർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും രൂപ് രേഖ പറയുന്നു.

ഗുജറാത്ത് കലാപത്തിന്റെ നാളുകള്‍ മുതല്‍ ബില്‍ക്കിസിന്റെ ഒപ്പം നിന്ന വ്യക്തിയായിരുന്നു സിപിഎം നേതാവ് സുഭാഷിണി അലി. ആക്രമണത്തിനിരായി ഗുജറാത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിനിധിയായി നടത്തിയ സന്ദര്‍ശനത്തിലാണ് ബില്‍ക്കിസിനെ ആദ്യമായി നേരില്‍ കാണുന്നത്. ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. ഇത് ജനാധിപത്യത്തിന്റെ അവസാനമാണോ എന്ന അപ്പോഴത്തെ ബിൽക്കിസ് ബാനുവിന്റെ ചോദ്യം തനിക്ക് ഷോക്കേറ്റ അനുഭവമാണ് നല്‍കിയതെന്ന് പിന്നീട് സുഭാഷിണി അലി വെളിപ്പെടുത്തിയിരുന്നു. ബില്‍ക്കിസ് ബാനുവിന് നീതി തേടിയുള്ള പോരാട്ടത്തിൽ കപിൽ സിബലിനെപോലെയും അപർണ ഭട്ടിനെ പോലെയുമുള്ള പ്രഗത്ഭരായ വക്കീലന്മാരുടെ സഹായം തങ്ങൾക്കുണ്ടായിരുന്നുവെന്നും അത് വലിയ ഭാഗ്യമായെന്നും സുഭാഷിണി അലി പറയുന്നു.

പരാതിയും രണ്ട് പരാതിക്കാരും തയാറായി. ഒരു പരാതിക്കാരിയെ കൂടി ആവശ്യമുണ്ട്. അങ്ങനെയാണ് അവർ മാധ്യമപ്രവർത്തകയായിരുന്ന രേവതി ലൗളിനെ ബന്ധപ്പെടുന്നത്. ഗുജറാത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തക എന്ന രീതിയിൽ പ്രതികളെ വെറുതെ വിട്ട വിവരം അറിഞ്ഞപ്പോൾതന്നെ രേവതി ലൗൾ അസ്വസ്ഥയായിരുന്നു. ഗുജറാത്ത് കലാപ സമയത്ത്, ബിൽക്കിസ് ബാനു അക്രമിക്കപ്പെട്ടതിന്റെ അടുത്തദിവസങ്ങളിൽ തന്റെ ജോലിയുടെ ഭാഗമായി അവരെ നേരിൽ കാണുകയും, പിന്നീട് 'അനാട്ടമി ഓഫ് ഹേറ്റ്' എന്ന പേരിൽ സംഭവത്തെ കുറിച്ച് ഒരു പുസ്തകംതന്നെ എഴുതുകയും ചെയ്തിരുന്നു രേവതി ലൗൾ. വിഷയത്തിന്റെ ആഴം കൃത്യമായി അറിയാമായിരുന്നതുകൊണ്ടുതന്നെ കേസിൽ കക്ഷിയാകാൻ രേവതി ലൗളിനു രണ്ടാമതൊന്നു ചിന്തിക്കേണ്ടിയിരുന്നില്ല.

കൈവിടാതെ കൂടെ നിന്നവര്‍, ബില്‍ക്കിസ് ബാനുവിനൊപ്പം പോരാടിയ സ്ത്രീകൾ
'ഒരു സ്ത്രീ, വിശ്വാസത്തിനും സാമൂഹിക പശ്ചാത്തലത്തിനും മുകളിൽ ബഹുമാനം അർഹിക്കുന്നു'; ബിൽക്കിസ് ബാനു കേസിൽ സുപ്രീം കോടതി

പ്രതികളെ വെറുതെവിട്ട വാർത്ത തന്നെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്നാണ് സുഭാഷിണി അലി പറഞ്ഞത്. ഒരു യുവതി കൂട്ടബലാത്സംഗത്തിനിരയാകുന്നതും, സ്വന്തം മകളെ അക്രമികൾ കണ്മുന്നിലിട്ട് ബലാൽസംഗം ചെയ്യുന്നതും കൊല്ലുന്നതും ചിന്തിക്കാൻ സാധിക്കാത്ത കാര്യമാണെന്നും ഇത്രയും ക്രൂരമായ സംഭവം അതിനുമുമ്പ് ഒരു വർഗീയ കലാപത്തിലും കേട്ടിട്ടില്ലെന്നും സുഭാഷിണി അലി പറയുന്നു.

കൈവിടാതെ കൂടെ നിന്നവര്‍, ബില്‍ക്കിസ് ബാനുവിനൊപ്പം പോരാടിയ സ്ത്രീകൾ
ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി; ബിജെപി എംപി, എംഎല്‍എ എന്നിവരും വേദിയിൽ

സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്കു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ ബിൽക്കിസ് ബാനുവിനെ കാണാൻ ചെല്ലുമ്പോൾ, മെലിഞ്ഞ ശരീരമുള്ള നാലുമാസം ഗർഭിണിയായിരുന്ന ഒരു സ്ത്രീയെയാണ് കണ്ടതെന്ന് സുഭാഷിണി അലി പറയുന്നു. അവരുടെ കൂടെ ഭർത്താവുമുണ്ടായിരുന്നു. എട്ടു വർഷം കഴിഞ്ഞ് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റിയതിനു ശേഷമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ സാധിക്കില്ല എന്നായിരുന്നു ആദ്യം ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത് എന്നാൽ കേസിന്റെ വ്യാപ്തി മനസിലാക്കി കോടതി അത് അനുവദിക്കുകയായിരുന്നു- സുഭാഷിണി അലി പറയുന്നു.

2022 ഓഗസ്റ്റിൽ പ്രതികൾ പുറത്തിറങ്ങിയതിനു ശേഷം നിരവധി ചോദ്യങ്ങളുന്നയിച്ചുകൊണ്ട് മുൻ എംപി കൂടിയായ മഹുവ മൊയ്ത്രയും കേസിന്റെ ഭാഗമായി. മഹുവയുടെ വാദങ്ങൾ കേൾക്കാൻ സുപ്രീം കോടതി തയാറാവുകയും ചെയ്തു.

logo
The Fourth
www.thefourthnews.in