'ബിജെപി പ്രവേശന വിവാദം ആസൂത്രിത ഗൂഢാലോചന'; തന്നെ കരുവാക്കുന്നെന്ന് ഇ പി ജയരാജന്‍

'ബിജെപി പ്രവേശന വിവാദം ആസൂത്രിത ഗൂഢാലോചന'; തന്നെ കരുവാക്കുന്നെന്ന് ഇ പി ജയരാജന്‍

പാപിയുടെ കൂടെ ചേർന്നാൽ ശിവനും പാപി എന്ന മുഖ്യമന്ത്രിയുടെ പരാമർശം പൊതുധർമം ആണെന്നും എല്ലാവരും പാലിക്കേണ്ടതാണെന്നും ഇ പി

ബിജെപി പ്രവേശന വിവാദം ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയെന്ന് മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍. തിരഞ്ഞെടുപ്പിന് തലേ ദിവസം ഒരു ബോംബ് പൊട്ടിക്കാനായിരുന്നു ലക്ഷ്യം. പലരെയും ലക്ഷ്യമിട്ട് അവസാനം തന്നിലേക്ക് എത്തുകയായിരുന്നുവെന്നും ഇ പി മാധ്യമങ്ങളോട് പറഞ്ഞു. താൻ വഴി ഗൂഢാലോചനക്കാർ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയും പാർട്ടിയേയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ബിജെപി പ്രവേശന വിവാദം ആസൂത്രിത ഗൂഢാലോചന'; തന്നെ കരുവാക്കുന്നെന്ന് ഇ പി ജയരാജന്‍
ഇ പിയെ വിമർശിച്ചും തള്ളാതെയും എല്‍ഡിഎഫ് നേതാക്കള്‍; പിണറായിയിലേക്ക് വിരല്‍ ചൂണ്ടി കോണ്‍ഗ്രസ്, ഒഴിയാതെ ജാവഡേക്കർ വിവാദം

"യുഡിഎഫും ചില മാധ്യമങ്ങളും ചേർന്നുണ്ടാക്കിയതാണ് ഈ വിവാദം. തിരഞ്ഞെടുപ്പ് കാലത്ത് വിവാദം ഉണ്ടാക്കിയത് തന്നെ തകർക്കാനാണ്. തിരഞ്ഞെടുപ്പ് ദിവസം തന്നെ കാര്യങ്ങൾ തുറന്ന് പറഞ്ഞത് പുകമറ ഒഴിവാക്കാൻ വേണ്ടിയാണ്. പ്രകാശ് ജാവഡേക്കർ മകന്റെ വീട്ടിലെയെത്തിയത് കഴിഞ്ഞ വർഷം മാർച്ച് അഞ്ചിനാണ്. കൊച്ചുമകന്റെ പിറന്നാൾ ദിനത്തിലാണ് അദ്ദേഹം എന്നെ കാണാൻ വന്നത്," ഇ പി വിശദീകരിച്ചു.

"ജാവഡേക്കറുമായി സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രം ആണ്. വീട്ടിൽ വന്നവരോട് ഇറങ്ങിപ്പോകാൻ പറയുന്നത് തന്റെ ശീലം അല്ല. ശോഭ സുരേന്ദ്രനെ തൃശൂരോ ദില്ലിയിലോ വെച്ച് കണ്ടിട്ടില്ല. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞപ്പോൾ താൻ പോകുമെന്ന് പറഞ്ഞുണ്ടാക്കി. മാധ്യമങ്ങൾ തന്നെ ബലിയാടാക്കുകയാണ്. ഈ വാർത്തകൾ പാർട്ടി ഏറ്റെടുക്കില്ല," ഇ പി കൂട്ടിച്ചേർത്തു.

പാപിയുടെ കൂടെ ചേർന്നാൽ ശിവനും പാപി എന്ന മുഖ്യമന്ത്രിയുടെ പരാമർശം പൊതുധർമം ആണെന്നും എല്ലാവരും പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

'ബിജെപി പ്രവേശന വിവാദം ആസൂത്രിത ഗൂഢാലോചന'; തന്നെ കരുവാക്കുന്നെന്ന് ഇ പി ജയരാജന്‍
'ജാവഡേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല', ബിജെപി പ്രവേശന വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് ഇ പി ജയരാജന്‍

തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ഇ പി - ജാവഡേക്കർ കൂടിക്കാഴ്ച വിവാദം ഉണ്ടാവുന്നത്. ഇ പി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയെന്നും ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ പൂർത്തിയാക്കിയിരുന്നുവെന്നും ശോഭ സുരേന്ദ്രനാണ് വാർത്ത സമ്മേളനത്തിൽ അവകാശപ്പെട്ടത്. ഇ പി ജയരാന്റെ മകന്‍ തനിക്ക് സന്ദേശമയച്ചു. പ്ലീസ് നോട്ട് ദിസ് നമ്പര്‍ എന്ന സന്ദേശമാണ് ഇ പി ജയരാജന്റെതായി ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ ഉന്നയച്ച സാമ്പത്തിക ആരോപണങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു ശോഭാ സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തെ ബാധിക്കുന്ന വലിയ ആരോപണം ഉന്നയിച്ചത്.

'ബിജെപി പ്രവേശന വിവാദം ആസൂത്രിത ഗൂഢാലോചന'; തന്നെ കരുവാക്കുന്നെന്ന് ഇ പി ജയരാജന്‍
'ബിജെപിയുമായി ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജൻ, മകൻ വാട്‌സ്ആപ്പ് സന്ദേശമയച്ചു'; വെളിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പിന്നാലെ വിഷയം വൻ തോതിൽ ചർച്ചയാവുകയും ഭരണപക്ഷ - പ്രതിപക്ഷ നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇ പിയെ മുഖ്യമത്രി രൂക്ഷമായി വിമർശിക്കുകയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് അടക്കമുള്ള നേതാക്കൾ ഇതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. ചില ഇടത് നേതാക്കൾ ഇ പിയെ പ്രതിരോധിച്ചും രംഗത്ത് വന്നു. എന്നാൽ വിഷയത്തിൽ രൂക്ഷ പ്രതികരണങ്ങളാണ് പ്രതിപക്ഷം നടത്തിയിട്ടുള്ളത്. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ വിവിധ നേതാക്കൾ ആരോപണം ഉന്നയിച്ചു.

logo
The Fourth
www.thefourthnews.in