ഹര്‍ജി പിന്‍വലിച്ചാല്‍ 13000 കോടി കടംമെടുക്കാമെന്നു കേന്ദ്രം, വേണ്ടെന്നു കേരളം; വിശദവാദം കേള്‍ക്കാന്‍ സുപ്രീം കോടതി

ഹര്‍ജി പിന്‍വലിച്ചാല്‍ 13000 കോടി കടംമെടുക്കാമെന്നു കേന്ദ്രം, വേണ്ടെന്നു കേരളം; വിശദവാദം കേള്‍ക്കാന്‍ സുപ്രീം കോടതി

ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ മാര്‍ച്ച് ആറിലേക്ക് മാറ്റി

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാല്‍ കേരളത്തിന് 13000 കോടി കടമെടുക്കുന്നതിന് അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്നു സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് നിരാകരിച്ച കേരളം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നു കോടതിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കാന്‍ കേസ് മാര്‍ച്ച് ആറിലേക്ക് മാറ്റി.

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നാണ് ഇന്ന് കോടതിയില്‍ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കേസില്‍ വാദം ആരംഭിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ കേസും ചര്‍ച്ചയും ഒരുപോലെ കൊണ്ടുപോകാനാകില്ലെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ എന്‍ വെങ്കിട്ടരാമന്‍ കോടതിയെ അറിയിച്ചു.

ഹര്‍ജി പിന്‍വലിച്ചാല്‍ 13000 കോടി കടംമെടുക്കാമെന്നു കേന്ദ്രം, വേണ്ടെന്നു കേരളം; വിശദവാദം കേള്‍ക്കാന്‍ സുപ്രീം കോടതി
കടമെടുപ്പ് പരിധിയില്‍ ചർച്ച പരാജയം; കേസ് നല്‍കിയതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി

കേരളം നിലവില്‍ നല്‍കിയിരിക്കുന്ന കേസ് പിന്‍വലിച്ചാല്‍ 13000 കോടി കടമെടുക്കുന്നതിന് അനുമതി നല്‍കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ 13000 കോടി രൂപ കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്നും കേസ് നല്‍കിയില്ലെങ്കില്‍ പോലും ഈ കാലാവധിയില്‍ കേരളത്തിന് 13000 കോടി കടമെടുക്കാനാകുമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നത് 26000 കോടി കടമെടുക്കാനാണ് ആവശ്യപ്പെടുന്നതെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച കടമെടുപ്പ് പരിധിയിലും താഴെയാണ് കേരളം കടമെടുത്തതെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 5000 കോടി രൂപ കേന്ദ്രം നല്‍കിയപ്പോള്‍ കേരളത്തെ തഴഞ്ഞുവെന്നും സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന തുകപോലും കേസിന്റെ പേരില്‍ കേരളത്തിന് നിഷേധിക്കുകയാണെന്നും സിബല്‍ കോടതിയില്‍ ആരോപിച്ചു.

ഹര്‍ജി പിന്‍വലിച്ചാല്‍ 13000 കോടി കടംമെടുക്കാമെന്നു കേന്ദ്രം, വേണ്ടെന്നു കേരളം; വിശദവാദം കേള്‍ക്കാന്‍ സുപ്രീം കോടതി
'നിങ്ങള്‍ക്ക് തമ്മില്‍ ചര്‍ച്ച നടത്തിക്കൂടേ?';സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ കേരളത്തോടും കേന്ദ്രത്തോടും സുപ്രീം കോടതി

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമാണ് കേരളത്തിന്റെ സ്ഥിതിയെന്നും സിബല്‍ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കേരളം ചിലവഴിക്കുന്നതിന്റെ അത്ര തുക രാജ്യത്തെ മറ്റൊരു സംസ്ഥാനവും ചിലവഴിക്കുന്നില്ലെന്നും സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മാര്‍ഗരേഖപ്രകാരമുള്ള കടമെടുപ്പിനാണ് സംസ്ഥാനത്തിന് അനുമതി നല്‍കുന്നതെന്നും കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കേരളത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ ജിഡിപിയുടെ മൂന്നു ശതമാനത്തിന് അപ്പുറത്തേക്ക് കടമെടുക്കുന്നതിന് സംസ്ഥാനത്തിന് അനുമതി നല്‍കിയിരുന്നതായും അത്തരം ഇളവുകള്‍ ഇനിയും നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുകയുടെ കാര്യം മാത്രമാണ് കേന്ദ്രം പറയുന്നതെന്നു കേരളംകോടതിയില്‍ ആവര്‍ത്തിച്ചു. ഇതോടെ വിഷയത്തില്‍ ചര്‍ച്ച തുടരാന്‍ ഇരു കക്ഷികളോടും സുപ്രീം കോടതി ആവശ്യപ്പെട്ടെങ്കിലും കേരളം തയാറായില്ല. ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ട് കോടതി തന്നെ അന്തിമ തീര്‍പ്പ് കല്‍പിക്കണമെന്നു കേരളം ആഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് കേസ് വിശദമായി വാദം കേള്‍ക്കാന്‍ മാര്‍ച്ച് ആറിലേക്ക് മാറ്റിയത്.

ഹര്‍ജി പിന്‍വലിച്ചാല്‍ 13000 കോടി കടംമെടുക്കാമെന്നു കേന്ദ്രം, വേണ്ടെന്നു കേരളം; വിശദവാദം കേള്‍ക്കാന്‍ സുപ്രീം കോടതി
സാമ്പത്തിക ഞെരുക്കത്തിനിടയിലും നികുതിപ്പിരിവില്‍ വീഴ്ച; സംസ്ഥാനം പിരിച്ചെടുക്കാനുള്ളത് 19,975 കോടിയെന്ന് മന്ത്രി

കടമെടുപ്പ് പരിധി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ നേരത്തെ കോടതി നിര്‍ദേശപ്രകാരം കേന്ദ്രവും കേരളവും തമ്മില്‍ കഴിഞ്ഞാഴ്ച ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാഞ്ഞതോടെ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ പോസിറ്റീവായ ഒന്നും സംഭവിച്ചില്ലെന്നും സംസ്ഥാനം കേസ് നല്‍കിയതാണ് കേന്ദ്രത്തിന്റെ അതൃപ്തിക്കു കാരണമെന്നും സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in