അഖണ്ഡതയ്ക്ക് വെല്ലുവിളി, ലക്ഷ്യം വോട്ട് ബാങ്ക്; ജാതി സംവരണത്തിനെതിരെ എൻ എസ് എസ്

അഖണ്ഡതയ്ക്ക് വെല്ലുവിളി, ലക്ഷ്യം വോട്ട് ബാങ്ക്; ജാതി സംവരണത്തിനെതിരെ എൻ എസ് എസ്

തിരഞ്ഞെടുപ്പിൽ ജാതിസംവരണം പ്രധാന ചർച്ചാവിഷമാക്കാൻ 'ഇന്ത്യ' മുന്നണി തീരുമാനിച്ചിരുന്നു

ജാതി സംവരണാവശ്യത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് നായർ സർവീസ് സൊസൈറ്റി. ജാതിസംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണാണെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിന് വേണ്ടിയുള്ള മുറവിളിയെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

അഖണ്ഡതയ്ക്ക് വെല്ലുവിളി, ലക്ഷ്യം വോട്ട് ബാങ്ക്; ജാതി സംവരണത്തിനെതിരെ എൻ എസ് എസ്
മണിപ്പൂര്‍ മുതല്‍ ജാതി സെന്‍സസ് വരെ; ബിജെപി- 'ഇന്ത്യ' പോരാട്ടത്തിന് അരങ്ങ് തെളിയുമ്പോൾ

നേരത്തെയും ജാതി സംവരണത്തിനെതിരെ എൻ എസ് എസ് രംഗത്തെത്തിയിരുന്നു. ജാതി സംവരണം അവസാനിപ്പിക്കണമെന്നും സമ്പന്നർ ജാതിയുടെ പേരിൽ ആനുകൂല്യങ്ങൾ അടിച്ചുമാറ്റുകയാണെന്നുമായിരുന്നു അന്ന് ആരോപിച്ചിരുന്നത്.

ജാതി സംവരണം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.

അഖണ്ഡതയ്ക്ക് വെല്ലുവിളി, ലക്ഷ്യം വോട്ട് ബാങ്ക്; ജാതി സംവരണത്തിനെതിരെ എൻ എസ് എസ്
ബിഹാറിനു പിന്നാലെ രാജസ്ഥാനും; ജാതി സെന്‍സസ് നടത്തുമെന്ന് അശോക് ഗെഹ്‌ലോട്ട്

തിരഞ്ഞെടുപ്പിൽ ജാതി സംവരണം പ്രധാന ചർച്ചാവിഷയമാക്കാൻ 'ഇന്ത്യ' മുന്നണി തീരുമാനിച്ചിരുന്നു. സെപ്റ്റംബർ 13ന് ഡൽഹിയിൽ ചേർന്ന വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ആദ്യ ഏകോപന സമിതി യോഗത്തിൽ ജാതി സെൻസസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാതി സംവരണം വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചത്. ബിഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് പുറത്തുവന്നതും ചർച്ചകൾക്ക് കരുത്തുപകർന്നു.

ജാതി സെൻസസ് നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും സെൻസസിനുശേഷം വലിയ വികസനമുണ്ടാകുമെന്നും ഇത് പാവപ്പെട്ടവരുടെ പ്രശ്നമാണെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

അഖണ്ഡതയ്ക്ക് വെല്ലുവിളി, ലക്ഷ്യം വോട്ട് ബാങ്ക്; ജാതി സംവരണത്തിനെതിരെ എൻ എസ് എസ്
ജാതി സംവരണം തിരഞ്ഞെടുപ്പ് വിഷയമാക്കാനുറപ്പിച്ച് കോൺഗ്രസ്; ഉയർന്ന പരിധി കൂട്ടണമെന്ന് ആവശ്യം

ഈ മാസം ആദ്യമാണ് ബിഹാറിലെ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവന്നത്. 13 കോടിയുളള സംസ്ഥാനത്തെ ജനസംഖ്യയിൽ 36 ശതമാനവും അതിപിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരാണെന്നാണ് സെൻസസ് കണക്കുകൾ. 27.12 ശതമാനം പേർ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരും 19.7 ശതമാനം പട്ടിക ജാതി വിഭാഗത്തിൽപെടുന്നവരും 1.68 ശതമാനം പട്ടിക വിഭാഗക്കാരുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 15.52 ശതമാനമാണ് സംവരണേതര വിഭാഗത്തിൽപ്പെടുന്ന മുന്നാക്ക വിഭാഗം.

logo
The Fourth
www.thefourthnews.in