റാഫേൽ-ഫെഡറർ-ജോക്കോവിച്ച്‌ യുഗത്തിന് അന്ത്യം; ഫ്രഞ്ച് ഓപ്പണിൽ ഇനി പുത്തൻ താരോദയങ്ങൾ

റാഫേൽ-ഫെഡറർ-ജോക്കോവിച്ച്‌ യുഗത്തിന് അന്ത്യം; ഫ്രഞ്ച് ഓപ്പണിൽ ഇനി പുത്തൻ താരോദയങ്ങൾ

റാഫേൽ നദാലിന്റെ നാട്ടുകാരൻ ഇരുപത് വയസുകാരനായ കാർലോസ് അൽകാരാസിലാണ് ടെന്നീസ് ലോകത്തിന്റെ അടുത്ത പ്രതീക്ഷ

ഏറ്റവും വലിയ മാറ്റത്തിലൂടെയാണ് പുരുഷ ടെന്നീസ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. റോജർ ഫെഡറർ വിരമിക്കുകയും, 24 വർഷം നീണ്ട കരിയർ ജീവിതം റാഫേൽ നദാൽ അവസാനിപ്പിക്കുകയും ചെയ്തതോടെ പുരുഷ ടെന്നീസിലെ ഒരു മഹായുഗത്തിന് അന്ത്യമായിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയർ അവസാനിക്കുമ്പോൾ റഫേല്‍ നദാലുമൊത്തുള്ള ഡബിള്‍സില്‍ പരാജയപ്പെട്ടായിരുന്നു റോജര്‍ ഫെഡററുടെ മടക്കം.

റാഫേൽ-ഫെഡറർ-ജോക്കോവിച്ച്‌ യുഗത്തിന് അന്ത്യം; ഫ്രഞ്ച് ഓപ്പണിൽ ഇനി പുത്തൻ താരോദയങ്ങൾ
ഒന്നാം റാങ്കിൽ ഏറ്റവും കൂടുതൽ കാലം തുടരുന്ന താരമെന്ന റെക്കോർഡ് നൊവാക് ദ്യോക്കോവിച്ചിന്; മറികടന്നത് സ്റ്റെഫി ഗ്രാഫിനെ

റാഫേൽ നദാലിന്റെ നാട്ടുകാരൻ ഇരുപത് വയസുകാരനായ കാർലോസ് അൽകാരാസിലാണ് ടെന്നീസ് ലോകത്തിന്റെ അടുത്ത പ്രതീക്ഷ. പുരുഷ ടെന്നീസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കാർലോസ് അൽകാരാസ്. ലോക ഒന്നാം നമ്പർ താരമായ അൽകാരാസ് ഗ്രാൻഡ് സ്ലാം ചാമ്പ്യൻ കൂടിയാണ്. അതുകൊണ്ട് തന്നെ ആഗോള താരമായ അൽകാരാസിന് പറയാൻ വിജയത്തിന്റെ ഒരു സ്പാനിഷ് പാരമ്പര്യം കൂടിയുണ്ട്.

റാഫേൽ-ഫെഡറർ-ജോക്കോവിച്ച്‌ യുഗത്തിന് അന്ത്യം; ഫ്രഞ്ച് ഓപ്പണിൽ ഇനി പുത്തൻ താരോദയങ്ങൾ
റാങ്കിങ്ങിൽ ആദ്യ പത്തിൽ നിന്ന് നദാൽ പുറത്ത്; 2005 ന് ശേഷം ആദ്യമായി

റാഫേലിന്റെ നാടായ സ്പെയിനിൽ നിന്നായതു കൊണ്ടു തന്നെ ഇതിഹാസ താരത്തിന്റെ പിൻഗാമിയായിട്ടാണ് അൽകാരാസ് വാഴ്ത്തപ്പെടുന്നത്. നദാലിനെപ്പോലെ അഗ്രസീവ് ആയ ബേസ്‌ലൈൻ കളിയും, മത്സരം കനക്കുമ്പോൾ വർധിക്കുന്ന വീര്യവും അൽകാരാസിനുമുണ്ട്. അതിനാൽ അൽകാരാസ് പുതിയ തലമുറയെ നയിക്കുമെന്നതിൽ സംശയമില്ല.

റാഫേൽ-ഫെഡറർ-ജോക്കോവിച്ച്‌ യുഗത്തിന് അന്ത്യം; ഫ്രഞ്ച് ഓപ്പണിൽ ഇനി പുത്തൻ താരോദയങ്ങൾ
ഫെഡററെ ചിരിപ്പിച്ചും കരയിപ്പിച്ചും വിംബിള്‍ഡണ്‍

ഡെന്മാർക്കിന്റെ ഹോൾഗർ റൂൺ, ഇറ്റാലിയൻ താരം ജാനിക് സിന്നർ എന്നിവരും സമാനമായ ചലനാത്മക മത്സരങ്ങളിലൂടെ ലോക റാങ്കിങ്ങിൽ ആദ്യത്തെ 10 പേരിൽ ഇടം നേടിയിട്ടുണ്ട്. ഹോൾഗർ റൂണിന്റെ പ്രധാനപ്പെട്ട രണ്ടു വിജയങ്ങളും ജോക്കോവിച്ചിനെതിരെ ആയിരുന്നു. കഴിഞ്ഞ വർഷാവസാനം പാരീസിൽ നടന്ന ഫൈനലിലെ ആദ്യത്തേതും, കഴിഞ്ഞ ആഴ്ച റോം മാസ്റ്റേഴ്സിൽ നടന്ന ക്വാർട്ടർ ഫൈനലിലെ രണ്ടാമത്തേയും മത്സരങ്ങളിൽ വിജയം റൂണിനായിരുന്നു.

logo
The Fourth
www.thefourthnews.in