ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിശോധന, തിരക്കുള്ള ഇടങ്ങളില്‍ സാമൂഹിക അകലം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശവുമായി കര്‍ണാടക

ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിശോധന, തിരക്കുള്ള ഇടങ്ങളില്‍ സാമൂഹിക അകലം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശവുമായി കര്‍ണാടക

തിരക്കുള്ള ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കലും മുഖാവരണം ധരിക്കലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.

കേരളത്തില്‍ കോവിഡിന്‌റെ പുതിയ വകഭേദം ജെ എന്‍ 1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക. അറപത് വയസിനു മുകളിലുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദേശം വന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

തിരക്കുള്ള ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കലും മുഖാവരണം ധരിക്കലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. കേരളത്തില്‍ നിന്ന് തിരിച്ചെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിശോധന നടത്തും. ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍ വീടുകളില്‍ തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്.

ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടികള്‍ കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. എന്നാല്‍ കോവിഡ് കേസുകള്‍ കൂടിയാല്‍ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിശോധന, തിരക്കുള്ള ഇടങ്ങളില്‍ സാമൂഹിക അകലം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശവുമായി കര്‍ണാടക
കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്

കര്‍ണാടകയ്ക്കു പുറമേ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും കോവിഡ് സംബന്ധിച്ച് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ ജെഎന്‍1 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ ബംഗാളിലും ജാഗ്രാതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡിന്‌റെ നോഡല്‍ ഹോസ്പിറ്റലായിരുന്ന ബലിയാഘട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കായി 33 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡിനെ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും രോഗികളെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും ഹെല്‍ത് സര്‍വീസ് ഡയറക്ടര്‍ സിദ്ധാര്‍ഥ നിയോഗി പറഞ്ഞു.

കൊല്‍ക്കത്തയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഒമിക്രോണിന്‌റെ ഉപവകഭേദമായ ജെഎന്‍1 ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും രോഗപ്പകര്‍ച്ചയുടെ ആധിക്യം കൂട്ടുന്നുണ്ട്. ഉത്സവകാലമായതിനാല്‍ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യതയും കൂടുതലാണ്. നഗരത്തിലെ ആശുപത്രികളിലൊന്നും ഇതുവരെ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചില്ലെന്ന് കൊല്‍ക്കത്തയുലെ ആരോഗ്യവിഭാഗം അറിയിച്ചു.

എന്നാല്‍ കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി. 24 മണിക്കൂറില്‍ 115 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 227 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്താകെ സജീവ കേസുകളുടെ എണ്ണം 1749 ആണ്.

കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. കോവിഡ് കേസുകള്‍ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രികളില്‍ ക്രമീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു. വ്യാപനം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നാളെ നടക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.

ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിശോധന, തിരക്കുള്ള ഇടങ്ങളില്‍ സാമൂഹിക അകലം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശവുമായി കര്‍ണാടക
കോവിഡ് കേസുകളിൽ ഇപ്പോഴുള്ള വര്‍ധനവിന് കാരണമെന്ത്? വിശദീകരിച്ച് ലോകാരോഗ്യ സംഘടന

എന്നാല്‍ കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണെന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും നവംബറില്‍ തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ധനവ് കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിര്‍ദേശം നല്‍കി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു.

സാമ്പിളുകള്‍ ഹോള്‍ ജിനോം സീക്വന്‍സിങ് പരിശോധനയ്ക്ക് അയയ്ക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. നവംബര്‍ മുതല്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകള്‍ അയച്ചുവരുന്നു. അതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുകാരനാണ് ജെഎന്‍ 1 കണ്ടെത്തിയത്. ഈ രോഗി ഗൃഹചികിത്സ കഴിഞ്ഞ് രോഗമുക്തി നേടിയതായും മന്ത്രി വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയില്‍നിന്ന് സിംഗപ്പൂരിലേക്ക് പോയ 15 പേരില്‍ ജെഎന്‍ 1 ഉണ്ടെന്ന് സിംഗപ്പൂര്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അര്‍ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കോവിഡ് വകഭേദം ഉണ്ടെന്നാണ്.

ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിശോധന, തിരക്കുള്ള ഇടങ്ങളില്‍ സാമൂഹിക അകലം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശവുമായി കര്‍ണാടക
കോവിഡ് ഇനിയും കൂടാം; ഇപ്പോള്‍ പടരുന്നത് ജെഎന്‍1, പരിശോധന നടത്താതെ സര്‍ക്കാര്‍ ആശുപത്രികള്‍

കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ച ആളുകള്‍ക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും തന്നെ കോവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയില്‍ അഡ്മിറ്റായവരാണ്. അത് ഇവിടെ രോഗം പടരുന്നുവെ രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.

logo
The Fourth
www.thefourthnews.in