അഞ്ചാം ദിവസവും ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ ; 33 പേർ കൊല്ലപ്പെട്ടു

അഞ്ചാം ദിവസവും ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ ; 33 പേർ കൊല്ലപ്പെട്ടു

വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ നബ്ലസിലെ ബലാട്ടാ അഭയാർത്ഥി ക്യാമ്പിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം

തുടർച്ചയായ അഞ്ചാം ദിവസവും പലസ്തീനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. ഇന്ന് നടത്തിയ ആക്രമണത്തിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ നബ്ലസിലെ ബലാട്ടാ അഭയാർത്ഥി ക്യാമ്പിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അഞ്ചാം ദിവസവും ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ ; 33 പേർ കൊല്ലപ്പെട്ടു
ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; മരണം 27 ആയി

അദ്‌നാൻ വസീം യൂസഫ് അൽ-അരാജ് , സെയ്ദ് ജിഹാദ് ഷേക്കർ മഷാ എന്നിവരാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ 50 വയസുള്ള ഒരു സ്ത്രീയും ഉണ്ട്. ഇവർക്ക് ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരും പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സായുധ വിഭാഗമായ അൽ-അഖ്‌സ മാറ്റസ് ബ്രിഗേഡിലെ അംഗങ്ങളാണ്. സൈനികർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്ന ആളുകളെ ലക്ഷ്യമിട്ടുള്ള "ഭീകരവിരുദ്ധ" ഓപ്പറേഷനാണിതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

ഇസ്ലാമിക് ജിഹാദ് തീവ്രവാദി സംഘം തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ്‌ വിക്ഷേപിച്ചു. ഗാസയിലോ ഇസ്രായേലിലോ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ പതിനായിരക്കണക്കിന് ജനങ്ങളോട് സുരക്ഷിതമായ ഇടങ്ങളിലും ബോംബ് ഷെൽട്ടറുകൾക്ക് സമീപവും തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.അതിർത്തിക്കടുത്തുള്ള നൂറുകണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു.

അഞ്ചാം ദിവസവും ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ ; 33 പേർ കൊല്ലപ്പെട്ടു
പലസ്തീനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം, 2 മരണം; തിരിച്ചടിയായി റോക്കറ്റ് ആക്രണം

ഇസ്രായേൽ സൈന്യം ഇസ്‌ലാമിക് ജിഹാദ് കമാൻഡർ മുഹമ്മദ് അബു അൽ അത്തയുടെ അപ്പാർട്ട്‌മെന്റിന് നേരെ ബോംബെറിഞ്ഞതോടെ ഇസ്രായേലും പലസ്തീനിയൻ ഇസ്ലാമിക് ജിഹാദും തമ്മിലുള്ള പോരാട്ടം രൂക്ഷമാവുകയാണ്.

വെടിനിർത്തലിൽ ഈജിപ്റ്റിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും എന്നാൽ ചർച്ചയിൽ ഇസ്‌ലാമിക് ജിഹാദ് അവതരിപ്പിച്ച വ്യവസ്ഥകൾ ഇസ്രായേൽ തള്ളിക്കളഞ്ഞതായും ഇസ്രായേൽ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ഗാസയിൽ നിന്നുള്ള റോക്കറ്റ് വ്യോമാക്രമങ്ങൾ നിർത്തുന്നത് വരെ ഇസ്രയേലും ആക്രമണങ്ങൾ തുടരും. നിശ്ശബ്ദതയ്ക്ക് മാത്രമേ നിശബ്ദമായി മറുപടി നൽകുകയുള്ളൂ എന്നും അധികൃതർ പറഞ്ഞു.

അഞ്ചാം ദിവസവും ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ ; 33 പേർ കൊല്ലപ്പെട്ടു
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ; 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഇസ്രയേൽ ആക്രമണങ്ങൾ ആരംഭിച്ചത്. രാജ്യത്തിന് നേരെ റോക്കറ്റ് തൊടുത്തുവിട്ടതിന് ഉത്തരവാദികളെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന ഇസ്ലാമിക് ജിഹാദ് കമാൻഡർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ആക്രമണങ്ങളിൽ 6 കുട്ടികൾ അടക്കം 33 പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 147 ലധികം പേർക്ക് പരിക്കേറ്റു.ഹമാസ് കഴിഞ്ഞാൽ പലസ്തീനിലെ ശക്തമായ തീവ്രവാദ സംഘടനയാണ് പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ്.

logo
The Fourth
www.thefourthnews.in