INDIA

'അക്ബർ സൂരജും സീത തനായയുമാകട്ടെ'; ബംഗാൾ സഫാരി പാർക്കിലെ വിവാദ സിംഹങ്ങൾക്ക് പുതിയ പേരുകൾ

വെബ് ഡെസ്ക്

പശ്ചിമബംഗാളിലെ‍ സിലിഗുരി സഫാരി പാർക്കിൽ പാർപ്പിച്ചിരിക്കുന്ന അക്ബർ- സീത സിംഹങ്ങൾക്ക് പുതിയ പേരുകൾ നിർദേശിച്ച് സംസ്ഥാന സർക്കാർ. അക്ബറിന് 'സൂരജ്', 'സീത'യ്ക്ക് 'തനായ' എന്നീ പേരുകൾ ഇടാമെന്നാണ് പശ്ചിമ ബംഗാൾ സൂ അതോറിറ്റിയുടെ നിർദേശം. അക്ബർ, സീത എന്നീ സിംഹങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചിരുന്നു.

വിഎച്ച്പിയുടെ ഹർജി പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി മതേതര രാജ്യത്ത് സിംഹങ്ങൾക്ക് അക്ബർ- സീത എന്നീ പേരുകൾ നൽകി വിവാദം ഉണ്ടാക്കുന്നതെന്തിനെന്ന് ചോദിച്ചിരുന്നു. സീതയെന്നത് ഒരു വിഭാഗം വിശ്വാസികൾ ആരാധിക്കുന്ന ദൈവിക പ്രതിരൂപമാണെന്നും അക്ബർ പ്രഗത്ഭനായ മുകൾ ചക്രവർത്തിയാണെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചൂണ്ടിക്കാട്ടിയിരുന്നു.

ഒപ്പം സിംഹങ്ങളുടെ പെരുമാറ്റുന്നതിന് പശ്ചിമ ബംഗാൾ സർക്കാരിന് വാക്കാലുള്ള നിർദേശവും കോടതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബംഗാൾ സർക്കാർ പുതിയ പേരുകൾ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് കൈമാറിയത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇതേകുറിച്ച് കൂടുതൽ പ്രതികരിക്കാൻ ബംഗാൾ സഫാരി പാർക്ക് അധികൃതർ വിസമ്മതിച്ചിരുന്നു.

ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്ന് ഏഴും ആറും വയസുള്ള സിംഹങ്ങളെ ബംഗാളിലെത്തിച്ചത്. പേരും ഒരുമിച്ച് പാർപ്പിച്ചതും വിവാദമായതിന് പിന്നാലെ സിംഹങ്ങൾക്കു പേര് നൽകിയത് തങ്ങളല്ലെന്നും ത്രിപുര സർക്കാരാണെന്നും വാദിച്ച് ബംഗാൾ സർക്കാർ കൈയൊഴിഞ്ഞിരുന്നു. തുടർന്ന് ത്രിപുര പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രബിൻ ലാൽ അഗർവാളിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

പുതിയ പേരുകൾ സെൻട്രൽ സൂ അതോറിറ്റി അംഗീകരിക്കുകയാണെങ്കിൽ റെക്കോർഡുകളിൽ അവ തിരുത്തും. ഭാവിയിൽ അക്ബർ- സീത സിംഹങ്ങൾക്ക് കുട്ടികൾ ഉണ്ടാകുകയാണെങ്കിൽ മാതാപിതാക്കളായി സൂരജ്- തനായ എന്ന പേരാകും നൽകുക.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'