INDIA

'മുത്തലാഖ് നിയമത്തിന് ശേഷം മുസ്ലീം സ്ത്രീകളുടെ പിന്തുണ ബിജെപിക്കുണ്ട്', വനിതാ സംവരണ ബിൽ ചര്‍ച്ചയിൽ പിവി അബ്ദുൾ വഹാബ്

വെബ് ഡെസ്ക്

വനിതാ സംവരണ ബില്ലില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ മുസ്ലീം ലീഗ് എംപി പി വി അബ്ദുള്‍ വഹാബിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. മുത്തലാഖ് നിര്‍ത്തലാക്കിയതിന് ശേഷം മുസ്ലീം സ്ത്രീകളുടെ പൂര്‍ണ പിന്തുണ ബിജെപിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ സംസാരിച്ചത്. വനിതാ സംവരണ ബില്ലിനെ മുസ്ലീം ലീഗ് പിന്തുണയ്ക്കുന്നവെന്നും എന്നാല്‍ അതിനോട് പൂര്‍ണ സംതൃപ്തിയില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.

ജാതി സെന്‍സസ് പരാമര്‍ശം വന്നപ്പോള്‍ കേരളത്തിലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നേരിട്ട ജാതി വിവേചനത്തെക്കുറിച്ചും അബ്ദുള്‍ വഹാബ് പ്രതികരിച്ചു

മുസ്ലീം സമുദായത്തെ ന്യൂനപക്ഷമായി മാത്രം കാണരുത്. ജാതി സെന്‍സസ് നടത്താതെ വനിതാ സംവരണ ബില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ഇതിന് പിന്നാലെ ആയിരുന്നു കേരളത്തിലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നേരിട്ട ജാതി വിവേചനത്തെക്കുറിച്ചും അബ്ദുള്‍ വഹാബ് സഭയില്‍ പരാമര്‍ശിച്ചത്.

'ജാതി ഇന്ത്യയിലെ യാഥാര്‍ത്ഥ്യമാണ്. കേരളത്തിലും അതിന്റെ ഉദാഹരണങ്ങളുണ്ട്. കേരളത്തിലെ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് പോലും ജാതിവിവേചനം നേരിടേണ്ടി വന്നു' എംപി പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജാതി ഇപ്പോഴും വലിയൊരു പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവില്‍ സെന്‍സസ്, മണ്ഡലപുനര്‍നിര്‍ണയങ്ങള്‍ നടന്നാല്‍ മാത്രമേ വനിതാ സംവരണവും യാഥാര്‍ഥ്യമാവുകയുള്ളു'- അബ്ദുള്‍ വഹാബ് ചൂണ്ടിക്കാട്ടി.

അതിനിടെ, ലോക്സഭ പാസാക്കിയ വനിതാ സംവരണ ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ ലോക്സഭയില്‍ ലഭിച്ച സാഹചര്യത്തില്‍ രാജ്യസഭയിലും ബില്ല് പാസാകും.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'