INDIA

'ഇന്ത്യ' യോഗത്തിൽ കപിൽ സിബൽ; അസ്വസ്ഥരായി കോൺഗ്രസ് നേതാക്കൾ

വെബ് ഡെസ്ക്

മുംബൈയില്‍ നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ'യുടെ യോഗത്തിലേക്ക് കോണ്‍ഗ്രസ് മുന്‍നേതാവ് കപില്‍ സിബലിന്റ അപ്രതീക്ഷിത കടന്നുവരവിൽ അസ്വസ്ഥരായി കോൺ​ഗ്രസ് നേതാക്കൾ. സിബലിന്റെ വരവ് നാടകീയ നീക്കങ്ങൾക്കാണ് വഴിവച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ സിബലിന്റെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പാർട്ടി വിട്ട സിബലിന് ഔദ്യോഗിക യോ​ഗങ്ങളിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തിലാണ് സിബലിന്റെ സാന്നിധ്യം പല നേതാക്കളെയും അസ്വസ്ഥരാക്കിയത്.

പ്രതിപക്ഷ യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളുടെ ഫോട്ടോ എടുക്കുന്നതിന് മുന്നോടിയായാണ് കെ സി വേണുഗോപാൽ സിബലിന്റെ സാന്നിധ്യത്തെക്കുറിച്ച് പരാതിയറിച്ചത്. പ്രതിപക്ഷ യോ​ഗത്തിന് ആതിഥേയത്വം വഹിക്കുന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയോടാണ് വേണുഗോപാൽ അനിഷ്ടമറിയിച്ചത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യോഗമായതിനാൽ സിബലിന്റെ സാന്നിധ്യം അം​ഗീകരിക്കണമെന്ന് മുതിർന്ന നേതാക്കളായ ഫാറൂഖ് അബ്ദുള്ളയും അഖിലേഷ് യാദവും വേണുഗോപാലിനോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം സിബലിന്റെ സാന്നിധ്യത്തിൽ തനിക്ക് എതിർപ്പില്ലെന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

വാർത്താ ഏജൻസിയായ പിടിഐ, സാമൂഹ്യ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീ​ഡിയോയിൽ കോൺഗ്രസ് പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ സിബലിനെ സ്വാഗതം ചെയ്യുന്നതായി കാണാം. അതേസമയം ആരോ ഒരാൾ സെക്യൂരിറ്റിയെ വിളിക്കുന്നുണ്ട്. താക്കറെയും സഞ്ജയ് റാവുത്തും വേണുഗോപാലെന്ന് തോന്നിക്കുന്ന ഒരാളോട് സംസാരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. നാടകീയ നീക്കങ്ങൾക്കൊടുവിൽ നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് കപിൽ സിബൽ മടങ്ങിയത്.

പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30-നകം പൂർത്തിയാക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ ധാരണയായി. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സീറ്റ് വിഭജനം ഉൾപ്പെടെ അജണ്ടയിലെത്തിയത്. ആറ് മുഖ്യമന്ത്രിമാരടക്കം 28 പ്രതിപക്ഷ പാർട്ടിയിലെ 63 നേതാക്കളാണ് മുംബൈയിൽ ഒത്തുകൂടിയത്.

ഹെലികോപ്റ്ററിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങളില്‍ നിന്ന് താപസ്രോതസ് കണ്ടെത്തി; റൈസിക്കായി രക്ഷാപ്രവർത്തനം ഊർജിതം

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തെക്കന്‍-മധ്യ ജില്ലകളിൽ അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച്

നാലാംനിലയില്‍ നിന്ന് വീണിട്ടും രക്ഷപെടുത്തിയ കുഞ്ഞിന്റെ മാതാവ് ജീവനൊടുക്കി; രമ്യ സൈബര്‍ ആക്രമണത്തിന്റെ ഇര

രാഹുൽ ഗാന്ധിയുടെ റായ്ബറേലി, സ്മൃതിയുടെ അമേഠിയും, അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; 695 സ്ഥാനാർഥികള്‍ ജനവിധി തേടും

സാദിഖലി എത്തിയില്ല, ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു; ലീഗ് - സമസ്ത ഭിന്നത തുറന്നുകാട്ടി സുപ്രഭാതം ദുബായ് എഡിഷന്‍ ഉദ്ഘാടനം