പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
KERALA

കാത്തിരിപ്പ് വിഫലം; കാണാതായ അഞ്ചു വയസ്സുകാരി മരിച്ചനിലയിൽ, മൃതദേഹം കണ്ടെത്തിയത് ആലുവ മാർക്കറ്റിന് സമീപം

വെബ് ഡെസ്ക്

ആലുവയിൽ തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടു. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചാക്കിൽകെട്ടി ഉപേക്ഷിച്ചനിലയിലായിരുന്നു മൃതദേഹം.

ബിഹാർ സ്വദേശി മജ്ജയ് കുമാർ - നീത ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ ഇന്നലെ പകൽ മൂന്നോടെയാണ് ആലുവ തായിക്കാട്ടുകരയിലെ വീട്ടിൽനിന്ന് കാണാതായത്. കുട്ടിയെ കണ്ടെത്താനായി 20 മണിക്കൂറിലേറെയായി വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തിവരികയായിരുന്നു.

കുട്ടിയെ തട്ടികൊണ്ട് പോയ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു വരികയായിരുന്നു. കുട്ടിയെ സൃഹുത്ത് സക്കീർ ഹുസൈന് കൈമാറിയെന്നായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി.

രണ്ടു ദിവസം മുൻപായിരുന്നു പ്രതി അസ്ഫാക് ആലം ഇവരുടെ വീടിനു മുകളിലായി താമസത്തിനെത്തിയത്. സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. നാല് മക്കളിൽ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ട കുട്ടി. മാതാപിതാക്കൾ വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം മനസിലാക്കിയത്. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പോലീസിൽ പരാതിനൽകിയത്.

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി'; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ