KERALA

മാസപ്പടി ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍

നിയമകാര്യ ലേഖിക

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ ടി യുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതിയും നിർദേശിച്ചു. അന്വഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.

നിലവിൽ കേന്ദ്ര അന്വേഷണം നടക്കുന്നുണ്ടെങ്കിലും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) അന്വേഷണത്തിന് തടസമില്ലെന്നും അതാണ് ഹർജിയിലെ ആവശ്യമെന്നും ഹർജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ് കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി 24 ന് പരിഗണിക്കാൻ മാറ്റി.

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് മുമ്പാകെ കമ്പനിയധികൃതർ നൽകിയ മൊഴിയിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നൽകിയെന്ന് പറയുന്നുണ്ടെന്നാണ് ആരോപണം. ഇതിൽ അന്വേഷണം നടത്താൻ എസ് എഫ് ഐ ഒ ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സി എം ആർ എൽ കമ്പനിയിലെ മൈനോറിറ്റി ഷെയർ ഹോൾഡറുമായ ഹര്‍ജിക്കാരൻ ആരോപിക്കുന്നു.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'