CRICKET

ഇടംകൈയ്യന്മാരില്‍ ഒന്നാമന്‍; ബേദിയെ പിന്തള്ളി 'സര്‍ ജഡേജ'

വെബ് ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യന്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ എന്ന റെക്കോഡ്‌ ഇനി മുതൽ രവീന്ദ്ര ജഡേജയ്ക്ക് സ്വന്തം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് താരം റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതിഹാസ താരം ബിഷൻ സിങ് ബേദിയുടെ റെക്കോഡാണ് ജഡേജ മറികടന്നത്.

ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരെ പുറത്താക്കി കൊണ്ടായിരുന്നു ജഡേജയുടെ നേട്ടം. 65 ടെസ്റ്റുകളിൽ നിന്നായി 267 വിക്കറ്റാണ് ജഡേജയുടെ പേരിലുള്ളത്. അതേസമയം 67 ടെസ്റ്റുകളിൽ നിന്ന് 266 വിക്കറ്റായിരുന്നു ബേദിയുടെ സമ്പാദ്യം. 44 വർഷമായി ബേദിയുടെ പേരിലായിരുന്നു ഈ റെക്കോഡ്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ലോക ഇടംകൈയ്യന്‍ സ്പിന്നര്‍മാരുടെ പട്ടികയില്‍ നാലാമൻ കൂടിയാണ് രവീന്ദ്ര ജഡേജ. 433 വിക്കറ്റുകളുമായി ശ്രീലങ്കയുടെ രങ്കണ ഹെറാത്താണ് ഒന്നാം സ്ഥാനത്ത്. 362 വിക്കറ്റുകളുമായി ന്യൂസീലൻഡ് താരം ഡാനിയൽ വെട്ടോറിയും 297 വിക്കറ്റുകളുമായി ഇംഗ്ലണ്ടിന്റെ ഡെറിക് അണ്ടർവുഡുമാണ് രണ്ടും മൂന്നാം സ്ഥാനത്ത്.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'