WORLD

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മൈക്ക് പെൻസും ക്രിസ് ക്രിസ്റ്റിയും രംഗത്ത്; പ്രഖ്യാപനം അടുത്തായഴ്ച

വെബ് ഡെസ്ക്

2024ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള നീക്കവുമായി മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ന്യൂജേഴ്‌സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റിയും രം​ഗത്ത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ സ്ഥാനാർത്ഥിത്വത്തിനായി മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനൊപ്പം ഇരുവരും മത്സരിക്കും.

ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് കഴിഞ്ഞയാഴ്ച സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെൻസും ക്രിസ്റ്റിയും മത്സരരം​ഗത്തേക്ക് എത്തുന്നത്. ഇതോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിൽ ട്രംപിന് കടുത്ത വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്.

ഡോണൾഡ് ട്രംപിന്റെ പല നടപടികളുടെയും കടുത്ത വിമർശകനാണ് പെൻസ്. 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പങ്ക് അന്വേഷിക്കുന്ന ഗ്രാൻഡ് ജൂറിക്ക് മുൻപാകെ മൈക്ക് പെൻസ് നേരത്തെ ഹാജരായിരുന്നു. 2021ജനുവരി ആറിന് നടന്ന യുഎസ് ക്യാപിറ്റോൾ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്നും പെൻസ് നിലപാടെടുത്തു. 2016 ൽ റിപ്പബ്ലിക്കൻ ട്രംപിന്റെ പ്രചാരണത്തിൽ സജീവപങ്കാളിയായിരുന്ന ക്രിസ്റ്റി പിൽക്കാലത്ത് അദ്ദേഹത്തിന്റെ കടുത്ത വിമർശകനായി മാറുകയായിരുന്നു.

തിരഞ്ഞെടുപ്പ് രംഗത്തേക്കുള്ള ഇരുവരുടെയും ഔദ്യോഗിക പ്രവേശം ഈ മാസം ആദ്യം ഉണ്ടാകും. ജൂൺ ഏഴിനായിരിക്കും പെൻസ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക. ട്രംപിന് ബൈഡനെ തോൽപിക്കാൻ കഴിയില്ലെന്നു തുറന്നടിച്ച ന്യൂ ജേഴ്സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റി, ജൂൺ ആറിനായിരിക്കും പ്രചാരണം തുടങ്ങും.

റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ള ഡോൺൾഡ് ട്രംപിന് കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗമും മത്സരിക്കാൻ പദ്ധതിയിടുന്നുണ്ട്. യുഎസ് സെനറ്റർ ടിം സ്കോട്ടും മത്സര രം​ഗത്തുണ്ട്.

മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍