INDIA

ആരോഗ്യം മോശം; സത്യേന്ദർ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

വെബ് ഡെസ്ക്

ഡൽഹി മുൻ ആരോഗ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ അറസ്റ്റിലായി 2022 മേയ് മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് സത്യേന്ദ്രര്‍ ജെയിന്‍.

ആറാഴ്ചത്തെ ഇടക്കാല ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്. ഈ കാലയളവില്‍ സത്യേന്ദര്‍ ജെയിന് താൽപ്പര്യമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടാം. വിചാരണക്കോടതിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും ജാമ്യം. ഒരു വിഷയത്തിലും എന്തെങ്കിലും തരത്തിൽ പ്രസ്താവന നടത്താനോ മാധ്യമങ്ങളെ സമീപിക്കാനോ പാടില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

സത്യേന്ദര്‍ ജെയിനെ ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സിക്കാമെന്ന ഇ ഡി നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ ഹർജി പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സത്യേന്ദര്‍ ജെയിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെ ജൂലൈ 11ന് വിഷയം ബെഞ്ച് പരിഗണിക്കും.

കഴിഞ്ഞ വർഷം മെയ് 31നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്തത്. കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ പേരില്‍ നടന്ന ഹവാല ഇടപാടിനെ അടിസ്ഥാനമാക്കിയായിരുന്നു കേസ്.

കഴിഞ്ഞ ദിവസം സത്യേന്ദര്‍ ജെയിന്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണിരുന്നു. ആദ്യം ദീന്‍ ദയാല്‍ ആശുപത്രിയിലും ശ്വസന പ്രശ്നങ്ങളെ തുടര്‍ന്ന് ലോക് നായക് ജയ്പ്രകാശ് ആശുപത്രിയിലേക്കും മാറ്റി.ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഇന്നലെ അദ്ദേഹത്തെ ജയിലില്‍ പ്രവേശിപ്പിച്ചത്.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും